ന്യൂഡൽഹി: പാകിസ്താനിൽ ജയിൽ ശിക്ഷ പൂർത്തിയാക്കിയ 184 മത്സ്യത്തൊഴിലാളികളെ വിട്ടുതരുന്നത് വേഗത്തിലാക്കാൻ പാകിസ്താനോട് ആവശ്യപ്പെട്ട് ഭാരതം. കൂടാതെ, പാക്കിസ്ഥാന്റെ കസ്റ്റഡിയിലുള്ള ഇന്ത്യക്കാരാണെന്ന് കരുതുന്ന 12 സിവിലിയൻ തടവുകാർക്ക് ഉടൻ കോൺസുലാർ സേവനം നൽകാനും ഇസ്ലാമാബാദിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
2008 ൽ ഇന്ത്യയും പാകിസ്താനും തമ്മിൽ ഒപ്പിട്ട ഉടമ്പടിയുടെ കീഴിൽ എല്ലാ കലണ്ടർ വർഷവും ജനുവരി 1, ജൂലൈ 1 തീയതികളിൽ ഇരു രാജ്യങ്ങളും സിവിലിയൻ തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക കൈമാറുന്ന കീഴ്വഴക്കത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ ആവശ്യം
പാകിസ്താനികളോ പാകിസ്താനികൾ എന്ന് വിശ്വസിക്കപ്പെടുന്നവരോ ആയ കസ്റ്റഡിയിലുള്ള 337 സിവിലിയൻ തടവുകാരുടെയും 81 മത്സ്യത്തൊഴിലാളികളുടെയും പട്ടിക ഇന്ത്യ പങ്കിട്ടു, സമാനമായി ഇന്ത്യക്കാരോ ഇന്ത്യക്കാർ എന്ന് കരുത്തപ്പെടുന്നവരോ ആയ, തങ്ങളുടെ കസ്റ്റഡിയിലുള്ള 47 സിവിലിയൻ തടവുകാരുടെയും 184 മത്സ്യത്തൊഴിലാളികളുടെയും പട്ടിക പാകിസ്താനും പങ്കിട്ടു. വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കൂടാതെ സിവിലിയൻ തടവുകാരെയും കാണാതായ ഇന്ത്യൻ പ്രതിരോധ ഉദ്യോഗസ്ഥരെയും മത്സ്യത്തൊഴിലാളികളെയും അവരുടെ ബോട്ടുകൾ സഹിതം പാകിസ്ഥാൻ കസ്റ്റഡിയിൽ നിന്ന് നേരത്തെ മോചിപ്പിക്കാനും തിരിച്ചയക്കാനും ഇന്ത്യൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്,
സർക്കാരിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഫലമായി 2014 മുതൽ 2,639 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയും 67 ഇന്ത്യൻ സിവിലിയൻ തടവുകാരെയും പാകിസ്ഥാനിൽ നിന്ന് തിരിച്ചയച്ചിട്ടുണ്ട്
ഇതിൽ 2023 ൽ പാകിസ്ഥാനിൽ നിന്ന് തിരിച്ചയച്ച 478 ഇന്ത്യൻ മത്സ്യത്തൊഴിലാളികളും ഒമ്പത് ഇന്ത്യൻ സിവിലിയൻ തടവുകാരും ഉൾപ്പെടുന്നു വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി
Discussion about this post