തിരുവനന്തപുരം: ശ്രീരാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തെ സിപിഐഎം രാഷ്ട്രീയവത്ക്കരിക്കുന്നുവെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന ഹിന്ദുത്വ രാഷ്ട്രീയത്തെ കേരളത്തിലെ കോൺഗ്രസ് സ്വീകരിക്കുന്നതിന്റെ ഭാഗമാണെന്ന് സിപിഐഎം
മതത്തെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ ഉദ്ഘാടന പരിപാടികൾ സംഘടിപ്പിക്കുന്നത്. ഇത് തിരിച്ചറിയാതെ ഹിന്ദുത്വത്തിന്റെ കുഴലൂത്തുകാരായി കേരളത്തിലെ കോൺഗ്രസും അധഃപതിച്ചിരിക്കുന്നുവെന്നതിന്റെ തെളിവാണ് പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന. ഇത് സംബന്ധിച്ച് യുഡിഎഫിലെ ഘടകകക്ഷികളും, കേരളത്തിലെ ജനാധിപത്യ സമൂഹവും പ്രതികരിക്കേണ്ടതുണ്ടെന്നും സിപിഐഎം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
രാമക്ഷേത്രം പരിപാടിയിൽ പങ്കെടുക്കേണ്ട തീരുമാനം ദേശീയ നേതൃത്വം തീരുമാനിക്കും. സിപിഐഎം എല്ലാ വിഷയത്തെയും വോട്ട് രാഷ്ട്രീയം ആക്കുന്നുവെന്നായിരുന്നു വിഡി സതീശന്റെ പ്രസ്താവന.
ഏക സിവിൽ കോഡിനേയും പലസ്തീൻ വിഷയത്തയും രാഷ്ട്രീയ വത്കരിച്ചത് പോലെ അയോദ്ധ്യയേയും സിപിഎം രാഷ്ട്രീയവത്കരിക്കുന്നു. ബിജെപി ചെയ്യുന്ന അതേ പണിയാണ് സിപിഎമ്മും ചെയ്യുന്നത്. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനാണ് ശ്രമമെന്നും വിഡി സതീശൻ കുറ്റപ്പെടുത്തിയിരുന്നു. ഇതിനെതിരെയാണ് സിപിഐഎം രംഗത്തെത്തിയിരിക്കുന്നത്.
Discussion about this post