കൊച്ചി: കാഞ്ഞിരപ്പള്ളിയിൽ നിന്നും നാല് വർഷം മുമ്പ് കാണാതായ ജെസ്നാ മരിയാ ജെയിംസിനെ തേടിയുള്ള അന്വേഷണം സി ബി ഐ അവസാനിപ്പിക്കുന്നു. ഇത് സംബന്ധിച്ച ക്ളോഷർ റിപ്പോർട്ട് ഉടൻ കോടതിക്ക് നൽകും.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായിരുന്ന ജെസ്നാ മരിയ ജെയിംസിനെ 2018 മാർച്ച് 22 നാണ് കാണാതായത്. മുണ്ടക്കയത്തെ ബന്ധുവീട്ടിൽ പോകുന്നുവെന്ന് പറഞ്ഞാണ് ജെസ്ന വീട്ടിൽ നിന്നും ഇറങ്ങിയത്. ഏരുമേലി വരെ ബസിൽ വന്നതിന് തെളിവുകളുണ്ട്. ചിലകടകളിലും സി സിടിവി ദൃശ്യങ്ങളിലും ജസ്നയുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു.
ബെംഗളൂരു, പൂനെ, ഗോവ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം പോലീസ് അന്വേഷണം നടത്തുകയും പതിനായിരത്തിലധികം ഫോൺ കോളുകൾ പരിശോധനയ്ക്ക് വിധേയമാക്കും ചെയ്‌തെങ്കിലും യാതൊരു ഫലമുണ്ടായില്ല. എരുമേലി വരെ ജെസ്‌ന പോയതായി സിസിടിവി ദൃശ്യങ്ങളിൽ തെളിഞ്ഞിരുന്നുവെങ്കിലും അതിനു ശേഷം ജെസ്‌ന എവിടെ പോയി എന്നത് അജ്ഞാതമായി തുടരുന്നത്.
ആദ്യം ലോക്കൽ പോലീസും പിന്നീട് ഐജിയുടെ നേതൃത്വത്തിലുള്ള സംഘവും അന്വേഷണം നടത്തി. പിന്നീട് ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുത്തു. പിന്നീട് സിബിഐ കേസ് ഏറ്റെടുക്കുകയായിരുന്നു.
Discussion about this post