ന്യൂഡൽഹി: ഓഹരി വിപണിയെ അദാനി ഗ്രൂപ്പ് തെറ്റിദ്ധരിപ്പിച്ചു എന്ന യുഎസ് ആസ്ഥാനമായുള്ള ഹിൻഡൻബർഗ് റിസർച്ച് ഉന്നയിച്ച ആരോപണങ്ങളിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണം എന്നുള്ള ഒരു കൂട്ടം ഹരജികളിൽ സുപ്രീം കോടതി ബുധനാഴ്ച വിധി പറയും.
അദാനി ഗ്രൂപ്പ് സ്ഥാപനങ്ങൾ നടത്തിയ മിനിമം പബ്ലിക് ഷെയർഹോൾഡിംഗ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് ഇക്കാര്യം അന്വേഷിക്കുന്ന സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) നൽകിയ തെളിവുകൾ ഒന്നും ഇല്ലാതിരിക്കെ പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) നിയോഗിക്കുന്നത് ശരിയല്ലെന്ന് കഴിഞ്ഞ വർഷം നവംബറിൽ സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. . ചില മാധ്യമവാർത്തകളുടെ മാത്രം അടിസ്ഥാനത്തിൽ അന്വേഷണത്തിന് ഉത്തരവിടാനാകില്ലെന്ന് പറഞ്ഞ സുപ്രീം കോടതി വിധി പറയാൻ മറ്റൊരു ദിവസത്തേക്ക് മാറ്റി വച്ചിരുന്നു.
സെബിയെ സംശയിക്കാൻ മാത്രം നമ്മുടെ മുമ്പിലുള്ള വസ്തുതകൾ എവിടെയാണ്? സ്റ്റോക്ക് മാർക്കറ്റ് കൃത്രിമത്വം അന്വേഷിക്കാൻ മാത്രം ചുമതലപ്പെടുത്തിയിട്ടുള്ള ഒരു നിയമപരമായ സ്ഥാപനമാണ് സെബി. ‘ഞങ്ങൾക്ക് സെബിയെ വിശ്വാസമില്ല, ഞങ്ങൾ സ്വന്തം എസ്ഐടി രൂപീകരിക്കും’ എന്ന് ശരിയായ വിവരങ്ങളൊന്നുമില്ലാതെ രാജ്യത്തെ പരമോന്നത കോടതി പറയുന്നത് ശരിയാണോ? ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഹർജിക്കാരുടെ അഭിഭാഷകൻ പ്രശാന്ത് ഭൂഷണിനോട് ഏറ്റവും ഒടുവിലുള്ള വാദം കേൾക്കലിൽ ചോദിച്ചിരുന്നു . വലിയ തോതിലുള്ള കൃത്യത ആവശ്യപ്പെടുന്ന ഒരു നടപടിയാണിത് അത്രമാത്രം വസ്തുസഹമാണെങ്കിൽ മാത്രമേ അത്തരത്തിലൊരു നടപടിയുമായി സുപ്രീം കോടതിക്ക് മുന്നോട്ട് പോകാനാവൂ കോടതി വ്യക്തമാക്കി
കഴിഞ്ഞ വർഷം ജനുവരിയിൽ പുറത്തിറക്കിയ ഒരു റിപ്പോർട്ടിൽ ഹിൻഡൻബർഗ് അദാനി ഗ്രൂപ്പിന്റെ ‘അക്കൗണ്ടിംഗ് തട്ടിപ്പ് ആണെന്നും അവരുടെ സ്റ്റോക്കുകൾ കൃത്രിമം ആണെന്നും ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ ഹിൻഡർബെർഗ് റിപ്പോർട്ട് ദുരുദ്ദേശ പരമാണെന്നും, വസ്തുതകൾക്ക് നിരക്കാത്തതാണെന്നും ആയിരിന്നു അദാനി ഗ്രൂപ്പ് പ്രതികരിച്ചത്.
സുപ്രീം കോടതി നവംബറിൽ നടത്തിയ പരാമർശത്തോടെ ഹിൻഡർബെർഗ് റിപ്പോർട്ട് അസാധുവാക്കിയിരിന്നു. ഉള്ള മാദ്ധ്യമ റിപ്പോർട്ടുകളെ തെളിവായി എടുക്കാനാകില്ല എന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. അതിനെ തുടർന്ന് ആരോപണം തന്നെ അടിസ്ഥാനപരമായി നിലനില്പില്ലാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്
Discussion about this post