കൊച്ചി: അനുദിനം വർദ്ധിക്കുകയാണ് സ്വർണവില. ഒരു പവൻ സ്വർണാഭരണം സ്വന്തമാകണമെങ്കിൽ അരലക്ഷത്തിലധിരം രൂപ കൊടുക്കേണ്ട അവസ്ഥയാണിപ്പോൾ. സ്വർണ വില കുതിച്ചുയർന്നതോടെ കള്ളക്കടത്തും വർദ്ധിച്ചു. ഗൾഫിൽ കുറഞ്ഞ വിലയ്ക്ക് സ്വർണം വാങ്ങി നികുതി വെട്ടിച്ച് ഇന്ത്യയിലെത്തിച്ച് വിൽക്കുമ്പോൾ ഇത്തരക്കാർ വലിയ ലാഭമാണ് ഉണ്ടാക്കുന്നത്. കള്ളക്കടത്ത് വർദ്ധിച്ചതോടെ കസ്റ്റംസ് ആധുനിക സംവിധാനങ്ങൾ ഒരുക്കിയാണ് ഇതിനെ പ്രതിരോധിക്കുന്നത്.
മലദ്വാരത്തിൽ ഒളിപ്പിച്ചാണ് പലും കസ്റ്റംസിന്റെ കണ്ണുവെട്ടിക്കുന്നത് മലദ്വാരത്തിലും സ്ത്രീകൾ ജനനേന്ദ്രിയങ്ങളിലും സ്വർണം കടത്താറുണ്ടെന്ന് അധികൃതർ പറയുന്നു. മലദ്വാരകടത്തെന്ന് പറയുമ്പോൾ എളുപ്പമുണ്ടെങ്കിലും ഏറെ ശ്രമകരമായ ജോലിയാണിത്. കടുത്ത പരിശീലനത്തിന് ശേഷമാണ് മലദ്വാരം വഴിയുള്ള കള്ളക്കടത്തിന് തയ്യാറെടുക്കുന്നത്.
ആദ്യം തന്നെ മലദ്വാരകടത്തിനായി ആളുകളെ കണ്ടുപിടിക്കുകയാണ് തട്ടിപ്പുസംഘം ചെയ്യുന്നത്. ഗൾഫ് രാജ്യങ്ങളിൽ സന്ദർശനത്തിന് പോകുന്നവരും പ്രവാസികളും ഇവരുടെ നോട്ടപുള്ളികളാണ്. പണം വാഗ്ദാനം ചെയ്ത് ജോലിയുടെ റിസ്‌കുകൾ ആദ്യം പറഞ്ഞ് മനസിലാക്കും. തുടർന്ന് മലദ്വാരകടത്ത് പരിശീലിപ്പിക്കും. ശരീരത്തിനുള്ളിൽ കടക്കുന്ന അന്യവസ്തുക്കളെ പുറന്തള്ളാനുള്ള വഴി ശരീരം സ്വയം സ്വീകരിക്കും. ഇത് തടയാൻ അതിനെ പ്രതിരോധിക്കാനുള്ള വഴികൾ പഠിപ്പിക്കുകയാണ് ആദ്യം ചെയ്യുന്നത്. ആദ്യം ചെറിയ സാധനങ്ങൾ മലദ്വാരത്തിനുള്ളിൽ ഒളിപ്പിച്ചുവയ്ക്കാൻ പഠിപ്പിക്കും. ഗർഭ നിരോധന ഉറയിൽ പൊതിഞ്ഞാണ് വസ്തുക്കൾ മലദ്വാരത്തിൽ കടത്തുന്നത്. ക്രമേണ വലിയ വസ്തുക്കളാക്കി ഒരുകിലോയോളം ഒളിപ്പിച്ച് വയ്ക്കുന്ന രീതിയേല്ല് പരിശീലനം ഉയർത്തും. പലപ്പോഴും സംഘത്തിൽ ഒരു ഡോക്ടറും സഹായത്തിന് ഉണ്ടാകുമത്രേ.
ആഴ്ചകളുടെ പരിശീലനത്തിന് ശേഷം മലദ്വാരത്തിൽ ഒളിപ്പിച്ച സാധനങ്ങൾ മണിക്കൂറുകളോളം എങ്ങനെ സൂക്ഷിക്കാമെന്നും ആയാസമില്ലാതെ നടക്കാനും പഠിപ്പിക്കും. പലപ്പോഴും നടത്തത്തിലെ അസ്വഭാവികത കണ്ട് കസ്റ്റംസ് പരിശോധന നടത്തി കള്ളിപൊളിക്കാറുണ്ട്.
സ്വർണക്കടത്തിനായി തയ്യാറായവർക്ക് ടിക്കറ്റ് തട്ടിപ്പുസംഘമാണ് എടുത്തുനൽകുക. ലക്ഷ്യസ്ഥാനത്ത് സ്വർണം എത്തിച്ച് നൽകിയാൽ പതിനായിരങ്ങൾ പ്രതിഫലവും പ്രത്യേക സമ്മാനങ്ങളും ലഭിക്കും. കടത്താനുള്ള സ്വർണം ആദ്യം ഗർഭനിരോധന ഉറയിൽ ആക്കി നന്നായി പൊതിയും ശേഷം ഇതിൽ ലൂബ്രിക്കന്റ് ആയി വെളിച്ചെണ്ണ ഉപയോഗിച്ച് മലദ്വാരത്തിൽ കടത്തും. ഒഴിഞ്ഞ വയറിലാണ് സ്വർണം കടത്തുന്നത്. സ്വർണക്കടത്ത് യാത്ര പൂർണമാകുന്നത് വരെ ഒന്നും കഴിക്കാനോ കുടിക്കാനോ പാടില്ല. ശേഷം ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ കൂടിയ അളവിൽ പഴി കഴിച്ചോ വയർ ഇളക്കാനുള്ള മരുന്ന് കഴിച്ചോ സംഘതി പുറത്തെടുക്കും. സ്വർണം വൃത്തിയാക്കി സംഘാംഗത്തെ ഏൽപ്പിക്കും. ഇതാണ് തട്ടിപ്പുകാരുടെ പൊതുവെയുള്ള രീതി.
സ്വർണക്കടത്ത് പിടികൂടുന്നതിൽ കേരളം മുമ്പിലെന്ന് കാണിച്ച് റവന്യൂ ഇന്റലിജൻസ് കണക്കുകൾ പുറത്ത് വന്നിരുന്നു. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിലാണ് രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ നാലു വർഷത്തിനിടയിൽ 3173 കേസുകൾ കേരളത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടു. 2291.51 കിലോ സ്വർണം പിടിച്ചെടുത്തുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചാണ് സ്വർണക്കടത്ത് കാര്യമായി നടക്കുന്നത്.
Discussion about this post