സൂറിക്: ഏപ്രിൽ ഒന്ന് മുതൽ എയർ ഇന്ത്യക്ക് ഏഴ് പുതിയ സർവീസുകൾ കൂടി ആരംഭിക്കുമെന്ന് റിപ്പോർട്ട്. പ്രമുഖ ഏവിയേഷൻ പോർട്ടലായ സിംപിൾ ഫ്ളയിങ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഏപ്രിൽ ഒന്ന് മുതൽ സൂറിക്കിലേക്കും റോമിലേക്കും എയർ ഇന്ത്യ ഫ്‌ളൈറ്റ് ഓപ്പറേറ്റ് ചെയ്‌തു തുടങ്ങും. ഇതിന് പുറമേ ലോസ് എൻജൽസ്, ഡാലസ്, സിയാറ്റിൽ, കോലാലംപുർ, ജകാർത്ത എന്നീ നഗരങ്ങളിലേക്കും സർവീസ് ആരംഭിക്കും.
നേരത്തെ സർവീസ് നടത്തി പിൻവാങ്ങിയ റൂട്ടുകളിലേക്കാണ് എയർ ഇന്ത്യ വീണ്ടും വീണ്ടും സർവീസ് തുടങ്ങുന്നത്. 2021 വരെ റോമിലേക്കും 2004 വരെ സൂറിലേക്കും എയർ ഇന്ത്യ സർവീസ് നടത്തിയിരുന്നു. എയർ ഇന്ത്യ ടാറ്റ ഏറ്റെടുത്തതോടെ നടക്കുന്ന നെറ്റ്വർക്ക് വിപുലീകരണങ്ങളുടെ സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നത്. ഇന്ത്യയിലേക്കുള്ള ഫ്‌ളൈറ്റ് നിരക്കുകളിൽ എയർ ഇന്ത്യയുടെ വരവോടെ കുറവുണ്ടാവുമെന്നാണ് പ്രതീക്ഷ.
എയർ ഇന്ത്യയുടെ നോൺ സ്റ്റോപ്പ് സർവീസുകളായ ബെംഗളൂരു – സാൻഫ്രാൻസിസ്കോ, മുംബായ് – സാൻഫ്രാൻസിസ്കോ സെക്ടറുകൾക്ക് ശേഷം, ഏറ്റവും ദൈർഘ്യമുള്ള പറക്കലാണ് ഡാലസിലേക്കുള്ള പുതിയ സർവീസ്. നിലവിൽ യൂറോപ്പിൽ ആംസ്റ്റർഡാം, ബെർമിങ്‌ഹാം, കോപ്പൻഹാഗൻ, ഫ്രാങ്ക്ഫർട്ട്, ലണ്ടൻ, മിലാൻ, പാരീസ്, വിയന്ന എന്നിവിടങ്ങളിലേക്കാണ് എയർ ഇന്ത്യ സർവീസ് നടത്തുന്നത്.
Discussion about this post