ജിദ്ദ : സൗദി അറേബ്യയിലെ മദീനയിൽ ചരിത്രപരമായ സന്ദർശനം നടത്തി കേന്ദ്ര വനിതാ-ശിശു വികസന-ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനി. രണ്ട് ദിവസം മുമ്പ് ഇന്ത്യയും സൗദി അറേബ്യയും ഹജ്ജ് തീർത്ഥാടനത്തോടനുബന്ധിച്ച് ഒരു ഉഭയകക്ഷി കരാറിൽ ഒപ്പുവച്ചിരുന്നു.
ഈ വർഷത്തെ വാർഷിക ഹജ്ജ് തീർഥാടനത്തിനായി ഇന്ത്യൻ തീർത്ഥാടകർക്കായി സൗദി അറേബ്യ 1,75,025 പേരുടെ ക്വാട്ട അനുവദിച്ചു. ജിദ്ദയിൽ വെച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി സൗദി ഹജ്ജ്, ഉംറ മന്ത്രി തൗഫീഖ് ബിൻ ഫൗസാൻ അൽ റബിയയുമായാണ് 2024ലെ ഉഭയകക്ഷി ഹജ്ജ് കരാർ ഒപ്പുവച്ചത്.
സ്മൃതി ഇറാനിയുടെയും വിദേശകാര്യ, പാർലമെന്ററി കാര്യ സഹമന്ത്രി ശ്രീ വി. മുരളീധരന്റെയും നേതൃത്വത്തിലുള്ള പ്രതിനിധി സംഘം തിങ്കളാഴ്ചയാണ് മദീന നഗരം സന്ദർശിച്ചത്. മദീനയിലെ മർകസിയ ഏരിയയിലെ പ്രവാചകന്റെ പള്ളി (അൽ മസ്ജിദ് അൽ നബ്വി) പ്രതിനിധി സംഘം സന്ദർശിച്ചതായി ഒരു പത്രക്കുറിപ്പിൽ പറയുന്നു. തുടർന്ന് ഉഹുദ് പർവതവും ഖുബാ പള്ളിയും ഇന്ത്യൻ പ്രതിനിധി സംഘം സന്ദർശിച്ചു.
Discussion about this post