എറണാകുളം: പഫ്‌സ് കഴിച്ച് ഭക്ഷ്യവിഷബാധയേറ്റവർക്ക് നഷ്ടപരിഹാരം നൽകാൻ ബേക്കറി ഉടമയോട് ഉത്തരവിട്ട് കോടതി. ഭക്ഷ്യവിഷബാധയേറ്റ ഒരു കുടുംബത്തിലെ നാല് പേർക്ക് അരലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാനാണ് എറണാകുളം ഉപഭോക്തൃ തർക്ക പരിഹാര കോടതി ഉത്തരവിട്ടിരിക്കുന്നത്. ഒരു മാസത്തിനുള്ളിൽ തുക നൽകാനാണ് ഉത്തരവ്.
എറണാകുളം സ്വദേശി സന്തോഷ് മാത്യു, ഭാര്യ സുജ, മക്കളായ നാഥൻ, നിധി എന്നിവർക്കാണ് പഫ്‌സിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റത്. 2019 ലായിരുന്നു സംഭവം. മൂവാറ്റുപുഴയിൽ കെ. എൻ ശശിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സുശീലാ ബേക്കറിയിൽ നിന്നായിരുന്നു ഇവർ പഫ്‌സ് കഴിച്ചത്. ഇതിന് തൊട്ട് പിന്നാലെ ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുകയായിരുന്നു.
കടുത്ത വയറ് വേദന, ഛർദ്ദി എന്നിവയായിരുന്നു നാല് പേർക്കും അനുഭവപ്പെട്ടത്. ഇതോടെ ആശുപത്രിയിൽ ചികിത്സ തേടി. ഭക്ഷ്യവിഷബാധയാണെന്ന് പരിശോധനയിൽ വ്യക്തമായതോടെ സന്തോഷ് മാത്യു പരാതി നൽകുകയായിരുന്നു.
Discussion about this post