ലണ്ടൻ: പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന ബി ജെ പി സർക്കാരിന്റെ കീഴിൽ ലോകനിരയിൽ തന്നെ തന്ത്രപരമായ ശക്തിയായി ഭാരതം ഉയർന്നതോടെ ഭാരതത്തെ പറ്റിയുള്ള ചൈനയുടെ കാഴ്ചപ്പാട് ഗണ്യമായി മാറിയെന്ന് വ്യക്തമാക്കി ഭാരതത്തിന്റെ പ്രതിരോധ വകുപ്പ് മന്ത്രി രാജ് നാഥ് സിംഗ്. അതിനാൽ തന്നെ ഇപ്പോൾ ഇന്ത്യയെ തൊട്ടു കളിക്കാനോ, അങ്ങനെ ചെയ്തിട്ട് രക്ഷപ്പെടാമെന്നോ ചൈനയോ, ചൈനയെ പോലുള്ള വേറെ ഒരു രാജ്യമോ വിചാരിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ വളർച്ചാ വിവരണത്തെയും ആഗോള നിലവാരം ഉയരുന്നതിനെയും പ്രശംസിച്ചുകൊണ്ട് ചൈനീസ് ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള ഗ്ലോബൽ ടൈംസിൽ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തെ ഉദ്ധരിച്ചാണ് അദ്ദേഹം സംസാരിച്ചത്
ഇന്ത്യയുടെ സാമ്പത്തിക, വിദേശ നയങ്ങൾ ഭാരതത്തെ ഒരു പ്രധാന ആഗോള ശക്തിയായി സാമ്പത്തികപരമായും തന്ത്രപരമായും ഉയർത്താൻ സഹായിച്ചിട്ടുണ്ടെന്ന് ചൈനീസ് സർക്കാറിന് ഇപ്പോൾ മനസിലായിട്ടുണ്ടെന്നാണ് ലേഖനം വ്യക്തമാക്കുന്നത് അദ്ദേഹം പറഞ്ഞു.
ആഗോള തലത്തിൽ ഇന്ത്യയെ അവഗണിക്കാനാവില്ലെന്ന് ചൈനീസ് സർക്കാർ ഇപ്പോൾ അംഗീകരിക്കുന്നുവെന്നും ലണ്ടനിലെ ഇന്ത്യാ ഹൗസിൽ നടന്ന കമ്മ്യൂണിറ്റി സ്വീകരണത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രതിരോധ മന്ത്രി പറഞ്ഞു.
അരുണാചൽ പ്രദേശിലെ ഗാൽവാൻ താഴ്‌വരയിൽ ചൈനീസ് സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ നമ്മുടെ ജവാൻമാർ കാണിച്ച ധൈര്യം ഭാരതത്തെക്കുറിച്ചുള്ള ബെയ്‌ജിങിന്റെ വീക്ഷണത്തെ മാറ്റിമറിക്കാൻ സഹായിച്ചുവെന്ന് ഞാൻ വിശ്വസിക്കുന്നു. ലോകത്തിന് മുന്നിൽ നമ്മൾ ഇപ്പോൾ ഒരു ദുർബല രാജ്യമല്ല. നമ്മൾ ഇപ്പോൾ ഉയർന്നുവരുന്ന ആഗോള ശക്തിയാണ്. നമ്മെ കണ്ണുരുട്ടി കാണിച്ചിട്ട് അങ്ങനെ രക്ഷപ്പെടാമെന്ന് ഒരുത്തനും വിചാരിക്കണ്ട. പ്രതിരോധ മന്ത്രി കൂട്ടിച്ചേർത്തു.
ഈ മാസം ആദ്യം, ഗ്ലോബൽ ടൈംസ്, “ഭാരത് ആഖ്യാനം” എന്ന പേരിൽ പ്രസിദ്ധീകരിച്ച ഒരു കോളത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക നയങ്ങളെയും ഇന്ത്യയിലെ കഴിഞ്ഞ നാല് വർഷത്തെ നയതന്ത്ര നേട്ടങ്ങളെയും പ്രശംസിച്ചിരുന്നു. ഷാങ്ഹായിലെ ഫുഡാൻ യൂണിവേഴ്‌സിറ്റിയിലെ സൗത്ത് ഏഷ്യൻ സ്റ്റഡീസ് സെന്റർ ഡയറക്ടർ ഷാങ് ജിയാഡോംഗ് എഴുതിയ ലേഖനത്തിൽ ഇന്ത്യയുടെ ശക്തമായ സാമ്പത്തിക വിപുലീകരണം, നഗരഭരണത്തിലെ പുരോഗതി, വിദേശനയത്തോടുള്ള കാഴ്ചപ്പാടിലെ പ്രേത്യേകിച്ച് ചൈനയോടുള്ള സമീപനത്തിലെ മാറ്റം എന്നിവ ഉൾപ്പെടുത്തിയിരിന്നു
Discussion about this post