മാലി: മാലിദ്വീപിന്റെ രാജ്യതലസ്ഥാനമായ മാലിയിൽ നടന്ന മേയർ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ഇന്ത്യാ വിരുദ്ധ പാർട്ടി പീപ്പിൾ നാഷണൽ കോൺഗ്രസിന് കനത്ത പരാജയം. പ്രസിഡന്റ് മൊയ്‌സുവിന്റെ പാർട്ടിയാണ് പീപ്പിൾ നാഷണൽ കോൺഗ്രസ്. ഇന്ത്യ അനുകൂല പാർട്ടിയായ മാൽദീവിൻ ഡെമോക്രാറ്റിക് പാർട്ടിയോടാണ് പ്രസിഡന്റ് മൊയ്‌സുവിന്റെ ചൈനാ അനുകൂല പാർട്ടി വലിയ മാർജിനിൽ പരാജയപ്പെട്ടത്.
എംഡിപിയുടെ സ്ഥാനാർത്ഥി ആദം അസിം മാലിയുടെ പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ടു, അടുത്തിടെ വരെ ഈ സ്ഥാനം വഹിച്ചിരുന്നത് മാലിയുടെ ഇപ്പോഴത്തെ പ്രസിഡന്റ് ആയ മുഹമ്മദ് മുയിസു ആയിരിന്നു കഴിഞ്ഞ വർഷം പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വേണ്ടിയായിരുന്നു മുയിസു സ്ഥാനമൊഴിഞ്ഞത്
മാലിദ്വീപ് മാധ്യമങ്ങൾ അസിമിന്റെ വിജയത്തെ “തകർപ്പൻ” എന്നും “വലിയ മാർജിനിലെ വിജയം” എന്നാണ് റിപ്പോർട്ട് ചെയ്തത്
ഇത്രയും കാലം കൈവശം വച്ചിരുന്ന പദവിയിൽ നിന്ന് ഒഴിഞ്ഞതിനു ശേഷം ഇത്ര വലിയ മാർജിനിൽ എതിർ പാർട്ടി വിജയിക്കുന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയ നയങ്ങളോടുള്ള ജനങ്ങളുടെ യോജിപ്പില്ലായ്മയാണ് വിലയിരുത്തപ്പെടുന്നത്
ഇന്ത്യ അനുകൂല മുൻ പ്രസിഡന്റ് മുഹമ്മദ് സോലിഹാണ് എംഡിപിയുടെ തലവൻ. മൊയ്‌സുവിന്റെ ചൈനാ അനുകൂല ഇന്ത്യ വിരുദ്ധ നയങ്ങൾക്ക് മാലിദ്വീപിലെ ജനങ്ങളുടെ വലിയ തോതിലുള്ള പിന്തുണയില്ല എന്ന് തന്നെയാണ് രാജ്യതലസ്ഥാനത്ത് നടന്ന തിരഞ്ഞെടുപ്പിൽ ഇന്ത്യാ അനുകൂല പാർട്ടിയുടെ വിജയം വെളിപ്പെടുത്തുന്നത്
Discussion about this post