ന്യൂഡൽഹി: പ്രേതിരോധരംഗത്ത് കരുത്തുചോരാതെ ഭാരതം. സൈനിക കരുത്തിൽ നാലാം സ്ഥാനം നിലനിർത്തിയ ആഗോള പ്രതിരോധ വിവരങ്ങളുടെ ട്രാക്ക് സൂക്ഷിക്കുന്ന വെബ്സൈറ്റായ ഗ്ലോബൽ ഫയർപവർ റിപ്പോർട്ടിന്റെ പട്ടികയിലാണ് ഇന്ത്യ സ്ഥാനം നിലനിർത്തിയത്. ആത്മനിർഭരതയിലൂന്നി പ്രതിരോധഉപകരണങ്ങളടക്കം വൻതോതിൽ നിർമ്മിക്കാൻ ആരംഭിച്ചതിന് ശേഷം ഇന്ത്യയുടെ സ്‌കോർ നിലയിൽ കാര്യമായ പുരോഗതിയുണ്ടെന്നാണ് വിലയിരുത്തൽ.
പട്ടികയിൽ അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. 145 രാജ്യങ്ങളെ വിശകലനം ചെയ്താണ് ഗ്‌ളോബൽ ഫയർപവർ പട്ടിക തയ്യാറാക്കിയത്. ട്രൂപ്പുകളുടെ എണ്ണം, സൈനിക സാമഗ്രികൾ, സാമ്പത്തിക ദദ്രത, ഭൂമിശാസ്ത്രപരമായ സ്ഥാനം, വിഭവങ്ങളുടെ ലഭ്യത തുടങ്ങീ 60 ലധികം ഘടകങ്ങൾ മാനദണ്ഡങ്ങളാക്കിയാണ് രാജ്യങ്ങളെ വിശകലനം ചെയ്തത്. ഗ്ലോബൽ ഫയർപവർ റാങ്കിംഗിൽ ദക്ഷിണ കൊറിയ അഞ്ചാം സ്ഥാനത്തും യുകെ ആറാം സ്ഥാനത്തും ജപ്പാൻ ഏഴാം സ്ഥാനത്തുമാണ്.
നേരത്തെ ഏഴാം സ്ഥാനത്തായിരുന്ന പാകിസ്താൻ നിലവിൽ ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിട്ടുണ്ട്. ജപ്പാനും തുർക്കിയും യഥാക്രമം ഏഴ്, എട്ട് സ്ഥാനങ്ങളിലേക്ക് മുന്നേറി. ഇറ്റലി പത്താം സ്ഥാനത്ത് തുടരുന്നു, ഫ്രാൻസ് റാങ്കിംഗിൽ 11-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2024ൽ ഇറാനും ഇസ്രായേലും തങ്ങളുടെ സൈനിക റാങ്കിംഗ് മെച്ചപ്പെടുത്തി. കഴിഞ്ഞ വർഷം 17-ൽ നിന്ന് ഇറാൻ 14-ാം സ്ഥാനത്തേക്ക് ഉയർന്നു, ഇസ്രായേൽ 18-ൽ നിന്ന് 17-ാം സ്ഥാനത്തെത്തി.
ലോകത്തിലെ ഏറ്റവും കുറവ് സൈനിക ശക്തിയുള്ള രാജ്യങ്ങളിൽ ഒന്നാമത് ഭൂട്ടാനാണ്. മോൽഡോവ, സറിനേം, സൊമാലിയ, ബെനിൻ, ലൈബീരിയ, ബെലിസ്, സീറ ലിയോൺ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്‌ളിക്, ഐസ്ലാൻഡ് എന്നിവയാണ് പട്ടികയിലുള്ള മറ്റ് രാജ്യങ്ങൾ.
Discussion about this post