ന്യൂഡൽഹി: ഭഗവാൻ ശ്രീരാമന് നമ്മുടെ കാലഘട്ടത്തിൽ തന്നെ അദ്ദേഹത്തിന്റെ ജന്മഭൂമിയിൽ ക്ഷേത്രം പണിയുക എന്നത് ചരിത്ര പരമായ ഒരു കാര്യമാണെന്നും ആര് എന്ത് പറഞ്ഞാലും മതത്തിൽ വിശ്വസിക്കുന്ന, ദൈവത്തിൽ വിശ്വസിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠയ്ക്ക് താൻ പോയിരിക്കും എന്ന നിലപാട് വ്യക്തമാക്കി മുൻ ഇന്ത്യൻ ക്രിക്കറ്ററും ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്പിൻ ബൗളർമാരിൽ ഒരാളുമായ ഹർഭജൻ സിംഗ്.
പ്രാണ പ്രതിഷ്ഠയ്ക്ക് കോൺഗ്രസ് പോകില്ലല്ലോ എന്ന് മാദ്ധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ്, അവർക്ക് ഇഷ്ടമുള്ള കാര്യം ചെയ്യാൻ അവർക്ക് സ്വാതന്ത്രം ഉണ്ടെന്നും, പക്ഷെ ഞാൻ പോകുമെന്നും ഹർഭജൻ സിംഗ് വ്യക്തമാക്കിയത്. ആം ആദ്മി പാർട്ടിയുടെ പഞ്ചാബിൽ നിന്നുള്ള രാജ്യസഭാ എം പി യാണ് ഹർഭജൻ സിംഗ്. ഹർഭജൻ സിംഗിന്റെ പാർട്ടി പ്രാണപ്രതിഷ്ഠാ ദിനത്തിൽ രാമജന്മഭുമിയിലേക്ക് പോകേണ്ട എന്ന് തീരുമാനിച്ചിരുന്നു. അതിനു പകരം ഗോവ സന്ദർശിക്കാനാണ് അരവിന്ദ് കെജ്‌രിവാളും സംഘവും തീരുമാനിച്ചത്.
ഏത് പാർട്ടി പോയാലും ഏത് പാർട്ടി പോയില്ലെങ്കിലും ഞാൻ പോകും.. ഞാൻ രാമക്ഷേത്രത്തിൽ പോകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ അവർക്ക് ഇഷ്ടമുള്ളത് ചെയ്യാം,” ഹർഭജൻ സിംഗ് പറഞ്ഞു.
ഭാരതീയ ജനതാ പാർട്ടി ക്ഷേത്ര ചടങ്ങ് രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അത് മറ്റൊരു വിഷയമാണ് എന്നാണ് ഹർഭജൻ സിംഗ് വ്യക്തമാക്കിയത്, എന്നാൽ ക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നു എന്നതാണ് പ്രധാനപ്പെട്ട വിഷയം . ആരു പോകണമെന്ന് തീരുമാനിക്കുന്നത് അവരുടെ ഇഷ്ടമാണ്, ആത്യന്തികമായി അവർ അവിടെ പോകണമോ എന്നത് കോൺഗ്രസിന്റെ തീരുമാനമാണ്. വ്യക്തിപരമായി, ഞാൻ തീർച്ചയായും രാമക്ഷേത്രം സന്ദർശിക്കും, എതിർപ്പുള്ള ആർക്കും ഉചിതമെന്ന് തോന്നുന്നത് പോലെ സ്വയം പ്രകടിപ്പിക്കാം അദ്ദേഹം പറഞ്ഞു
അതെ സമയം പരിപാടിയിൽ വലിയ തോതിൽ ജനപങ്കാളിത്തം വേണമെന്നും ക്ഷേത്രം സന്ദർശിക്കണമെന്നും അദ്ധേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു. കൂടാതെ ശ്രീരാമ ക്ഷേത്രത്തിന്റെ പണി മികച്ച രീതിയിൽ പുരോഗമിച്ചതിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഹർഭജൻ സിംഗ് അഭിനന്ദിച്ചു
ചരിത്ര ദിനമാണ് വരാൻ പോകുന്നത്. ശ്രീരാമൻ എല്ലാവരുടേതുമാണ്. ശ്രീരാമന്റെ ജന്മസ്ഥലത്ത് ക്ഷേത്രം നിർമ്മിക്കുന്നത് വലിയ കാര്യമാണ്. നമ്മുടെ ജീവിതകാലത്ത് ക്ഷേത്രം ഉദ്ഘാടനം ചെയ്യപ്പെടുന്നത് നമ്മുടെ മഹാ ഭാഗ്യമാണ്. ഈ സുദിനം സത്യമാകാൻ മുൻകൈയെടുത്ത , പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഞാൻ അഭിനന്ദിക്കുന്നു, ”അദ്ദേഹം പറഞ്ഞു.
Discussion about this post