അയോദ്ധ്യ: രാമക്ഷേത്ര സംഭവത്തിൽ പാർട്ടിയുടെ നിലപാടിനെ ധിക്കരിച്ച് ഹിമാചൽ പ്രദേശ് സർക്കാരിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും കോൺഗ്രസ് എംഎൽഎയുമായ വിക്രമാദിത്യ സിംഗ് തിങ്കളാഴ്ച അയോധ്യ സന്ദർശിച്ചു. ഹിമാചൽ പ്രദേശിലെ കോൺഗ്രസ് എംഎൽഎ സുധീർ ശർമയും ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ വിക്രമാദിത്യ സിംഗിന്റെ കൂടെയുണ്ടായിരുന്നു. ഹിമാചൽ പ്രദേശിലെ കോൺഗ്രസ് അധ്യക്ഷയായ പ്രതിഭാ സിംഗിന്റെ മകനാണ് വിക്രമാദിത്യ സിംഗ്
നിലവിലെ ഹിമാചൽ കോൺഗ്രസ് അധ്യക്ഷ പ്രതിഭ സിംഗിന്റെ മകനാണ് വിക്രമാദിത്യ സിംഗ്.”ഈ ചരിത്ര ദിനത്തിന്റെ ഭാഗമാകാനുള്ള ജീവിതത്തിലൊരിക്കലുള്ള അവസരമാണിത്, ‘ദേവ സമാജ’ത്തിൽ വിശ്വാസമുള്ള ഒരു ഹിന്ദു എന്ന നിലയിൽ, ഈ അവസരത്തിൽ സന്നിഹിതരാകുകയും ഭഗവാൻ ശ്രീരാമന്റെ ‘പ്രാണപ്രതിഷ്ഠ’യ്ക്ക് സാക്ഷ്യം വഹിക്കുകയും ചെയ്യേണ്ടത് എന്റെ ഉത്തരവാദിത്തമാണ്.,” അദ്ദേഹം പറഞ്ഞു
രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ച ഉടനെ തന്നെ പരിപാടിയിൽ പങ്കെടുക്കുമെന്ന് വിക്രമാദിത്യ സിംഗ് വ്യക്തമാക്കിയിരുന്ന അദ്ദേഹം ഞായറാഴ്ചയാണ് ചണ്ഡീഗഡിൽ നിന്നും ലഖ്‌നൗവിൽ എത്തിയത്. ഉത്തർപ്രദേശ് സർക്കാരിന്റെ സംസ്ഥാന അതിഥിയായാണ് ഹിമാചൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി ലഖ്‌നൗവിൽ താമസിച്ചത്.
ജനുവരി 10 ന്, ബിജെപി ഈ പരിപാടിയിൽ രാഷ്ട്രീയ നേട്ടം നേടാൻ ശ്രമിക്കുന്നു എന്നാരോപിച്ച് തങ്ങളുടെ ഉന്നത നേതാക്കൾ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് കോൺഗ്രസ് പാർട്ടി അറിയിച്ചിരുന്നു.
എന്നാൽ താൻ രാമക്ഷേത്രം സന്ദർശിക്കും എന്ന് വിക്രമാദിത്യ സിംഗ് വ്യക്തമാക്കിയിരുന്നു.
1989ൽ ജനിച്ച വിക്രമാദിത്യ സിംഗ് ഷിംല റൂറൽ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ്. മുൻ മുഖ്യമന്ത്രി പരേതനായ വീർഭദ്ര സിങ്ങിന്റെ മകനാണ്. അദ്ദേഹത്തിന്റെ അമ്മ പ്രതിഭ സിംഗ് മാണ്ഡിയിൽ നിന്നുള്ള എംപിയാണ്. അവർ സംസ്ഥാന കോൺഗ്രസ് അധ്യക്ഷ കൂടിയാണ്.
Discussion about this post