ന്യൂഡൽഹി: എഴുപത്തിയഞ്ചാം റിപ്പബ്ലിക് ദിനാഘോത്തിൽ രാജ്യം. സൈനികശക്തിയും നാരീശക്തിയും വിളിച്ചോതുന്ന 90 മിനുട്ട് ദൈർഘ്യമുള്ള പരേഡ് രാവിലെ കർത്തവ്യപഥിലാണ് അരങ്ങേറുക.ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ ആണ് ഇത്തവണ റിപ്പബ്ലിക് ദിനത്തിലെ മുഖ്യതിഥി.പ്രധാനമന്ത്രി ഡൽഹിയിലെ യുദ്ധ സ്മാരകത്തിൽ പുഷ്പ ചക്രം സമർപ്പിക്കുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. തദ്ദേശീയമായി വികസിപ്പിച്ച മിസൈലുകൾ, ഡ്രോൺ ജാമറുകൾ, നിരീക്ഷണ ഉപകരണങ്ങൾ, സൈനികവാഹനങ്ങൾ തുടങ്ങിയവ പരേഡിൽ അണിനിരത്തും.
രാജ്യത്തിന്റെ സ്ത്രീശക്തി വിളിച്ചോതി ചരിത്രത്തിൽ ആദ്യമായി റിപ്പബ്ലിക്ദിനത്തിൽ ഇത്തവണ സ്ത്രീകളാണ് പ്രധാനമായും സൈനികപരേഡ് നയിക്കുന്നതും പങ്കെടുക്കുന്നതും. പരമ്പരാഗത സൈനികബാൻഡുകൾക്കുപകരം ഇന്ത്യൻ സംഗീതോപകരണങ്ങൾ വായിക്കുന്ന നൂറോളം വനിതകളും പരേഡിന്റെ ഭാഗമാകും. ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായ 15 വനിതാ പൈലറ്റുമാരും സൈനികാഭ്യാസങ്ങളുടെ ഭാഗമാകും. കേന്ദ്ര സായുധസേനയെയും ഇത്തവണ വനിതാ ഉദ്യോഗസ്ഥരാണ് നയിക്കുന്നത്.
റിപ്പബ്ലിക് ദിനാഘോഷത്തിൽ വനിതകളുടെ മാത്രമായ ആംഡ് ഫോഴ്‌സ് മെഡിക്കൽ സർവീസ് (എഎഫ്എംഎസ്) സംഘവും ഒരേ താളത്തിൽ ചുവടുവച്ചു മുന്നേറും. എഎഫ്എംഎസിന്റെ 144 അംഗ സംഘത്തിൽ 37 പേർ മലയാളികളാണ്.
Discussion about this post