ന്യൂഡൽഹി: പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. അതിർത്തി കടന്ന് ഇന്ത്യൻ ഏജന്റുമാർ തങ്ങളുടെ രാജ്യത്തെ ആളുകളെ കൊലപ്പെടുത്തിയെന്ന പാക് ആരോപണങ്ങളെ തള്ളുകയായിരുന്നു ഇന്ത്യ. പാകിസ്താന്റെ തെറ്റായതും ദുരുദ്ദേശ്യപരവുമായ ഇന്ത്യ വിരുദ്ധ പ്രചരണം നടത്താനുള്ള ശ്രമമാണ് പുതിയ ആരോപണമെന്ന് ഇന്ത്യ കുറ്റപ്പെടുത്തി.
പാകിസ്താൻ വിതയ്ക്കുന്നത് കൊയ്യും. സ്വന്തം തെറ്റുകൾക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് ഒരു ന്യായീകരണമോ പരിഹാരമോ ആകാൻ കഴിയില്ലെന്ന് മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. ലോകത്തിന് അറിയാവുന്നതുപോലെ, പാകിസ്താൻ ദീർഘകാലം ഭീകരവാദത്തിന്റെയും സംഘടിത കുറ്റകൃത്യങ്ങളുടെയും നിയമവിരുദ്ധമായ രാജ്യാന്തര പ്രവർത്തനങ്ങളുടെയും പ്രഭവകേന്ദ്രമാണ്. ഇന്ത്യയും മറ്റ് പല രാജ്യങ്ങളും പാകിസ്താന് പരസ്യമായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, ഭീകരതയുടെയും അക്രമത്തിന്റെയും സ്വന്തം സംസ്‌കാരം അതിനെ നശിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകിയെന്ന് വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടി.
ഇന്ത്യയും മറ്റ് പല രാജ്യങ്ങളും പാകിസ്താന് പരസ്യമായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, ഭീകരതയുടെയും അക്രമത്തിന്റെയും സ്വന്തം സംസ്‌കാരം അതിനെ നശിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകി,
കഴിഞ്ഞ വർഷം സിയാൽകോട്ടിലും റാവൽകോട്ടിലും ജെയ്ഷെ മുഹമ്മദും ലഷ്‌കർ ഇ തൊയ്ബയുമായി ബന്ധമുള്ള രണ്ട് പാക് ഭീകരരെ കൊലപ്പെടുത്തിയതിന് പിന്നിൽ ഇന്ത്യൻ ഏജന്റുമാർ ആണെന്നതിന്റെ ”വിശ്വസനീയമായ തെളിവുകൾ” തങ്ങളുടെ പക്കലുണ്ടെന്ന് പാകിസ്താൻ നേരത്തെ അവകാശപ്പെട്ടിരുന്നു. ഇതിനെതിരെയാണ് ഇന്ത്യ രംഗത്തെത്തിയത്.
Discussion about this post