തിരുവനന്തപുരം: രാജ്യം ഇന്ന് 75-ാം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുകയാണ്. വികസിത ഭാരതം എന്ന പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ. സൈനിക ശക്തി വിളിച്ചോതുന്ന പരേഡിന് തലസ്ഥാനത്തെ കർത്തവ്യപഥ് സാക്ഷ്യം വഹിക്കും. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോണാണ് ഇത്തവണത്തെ മുഖ്യാതിഥിയായി പങ്കെടുക്കുന്നത്.
കേരളത്തിലും വിപുലമായ ആഘോഷങ്ങളാണ് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടക്കുക. രാവിലെ 9 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തും.
തുടർന്ന് വിവിധ സേനാ വിഭാഗങ്ങളുടെയും അശ്വാരൂഢ സേന, എൻസിസി, സ്കൗട്സ്, ഗൈഡ്സ്, സ്റ്റുഡന്റ്സ് പോലീസ് കെഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം ഗവർണർ സ്വീകരിക്കും. വ്യോമസേന ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തും. റിപ്പബ്ലിക് ദിന സന്ദേശം നല്‍കും. മുഖ്യമന്ത്രിയും ചടങ്ങിന് എത്തുമെന്നാണ് വിവരം.
വിവിധ ജില്ലകളിൽ മന്ത്രിമാർ റിപ്പബ്ലിക് ദിന പരേഡിൽ സല്യൂട്ട് സ്വീകരിക്കും. നിയമസഭയിൽ രാവിലെ 9.30ന് സ്പീക്കർ എ.എൻ ഷംസീർ പതാക ഉയർത്തും.
Discussion about this post