മലപ്പുറം: സമസ്തയെ നോവിക്കാനോ ദുർബലപ്പെടുത്താനോ ആരും ശ്രമിക്കരുത്. സമുദായം ഇവിടെ നിലനിൽക്കുന്നകാലത്തോളം ഇതിനെ നശിപ്പിക്കാനോ ദുർബലപ്പെടുത്താനോ തകരാർ ഉണ്ടാക്കാനോ ആർക്കും സാധിക്കില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ. ബംഗളൂരു പാലസ് ഗ്രൗണ്ടിൽ നടന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ നൂറാം വാർഷികം ഉദ്ഘാടനസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമസ്തയുടെ ശക്തി അംഗീകരിക്കണമെന്നാണ് എല്ലാ ജനവിഭാഗക്കാരോടും പറയാനുള്ളത്.അടിസ്ഥാന തത്വങ്ങളിലും ഉന്നത മൂല്യങ്ങളിലും പടുത്തുയർത്തിയ സംഘടനയായതുകൊണ്ടാണ് ഒരു ശക്തിക്കും ഒരു കാലത്തും സമസ്തയെ നശിപ്പിക്കാനും ദുർബലപ്പെടുത്താൻ സാധിക്കാത്തതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പുത്തനാശയങ്ങൾക്കെതിരെ ശബ്ദിക്കുമ്പോൾ പലരും പരിഹസിക്കുന്നുണ്ടാവും. അത്രവേണോയെന്ന് ചോദിക്കുന്നവരുണ്ടാവും. അവരുടെ ഏത് പ്രവർത്തനം ഉണ്ടായാലും, ഏത് ആശയങ്ങൾ പ്രചരിപ്പിച്ചാലും എതിരായി ശബ്ദിക്കുക എന്നത് യഥാർഥ പണ്ഡിതന്റെ കടമയാണ്. അതാണ് സമസ്തയുടെ പണ്ഡിതന്മാർ ചെയ്തുവരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി
സമസ്ത രാഷ്ട്രീയ പ്രസ്ഥാനമല്ല. അങ്ങനെ ആരെങ്കിലും വിചാരിച്ചിട്ടുണ്ടെങ്കിൽ അത് തെറ്റാണെന്നും ജിഫ്രി മുത്തക്കോയ തങ്ങൾ പറഞ്ഞു.
Discussion about this post