ബെംഗളൂരു: കനത്ത സാമ്പത്തിക പ്രശ്നങ്ങൾ കമ്പനിയുടെ മുന്നോട്ടുള്ള നടത്തിപ്പിന് വിലങ്ങുതടിയാകുന്ന സാഹചര്യത്തിൽ സ്ഥാപകൻ ബൈജു രവീന്ദ്രൻ അടക്കം മുഴുവൻ മുഴുവൻ സ്ഥാപകരെയും തീരുമാനങ്ങൾ എടുക്കുന്ന പദവികളിൽ നിന്നും പുറത്താക്കാൻ തീരുമാനിച്ച് പ്രധാന നിക്ഷേപകർ.
ബൈജുവിൻ്റെ മാതൃ കമ്പനിയായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിൻ്റെ ആറ് ഷെയർഹോൾഡർമാരാണ് കമ്പനിയുടെ സ്ഥാപകരെ എഡ്-ടെക് സ്ഥാപനത്തിൻ്റെ നിയന്ത്രണത്തിൽ നിന്ന് പുറത്താക്കാനുള്ള പ്രമേയം പാസാക്കിയത്.
ഡച്ച് നിക്ഷേപ സ്ഥാപനമായ പ്രോസസിൻ്റെ നേതൃത്വത്തിലുള്ള നിക്ഷേപകർ അസാധാരണമായ ജനറൽ മീറ്റിങ് നോട്ടീസിൽ തെറ്റായ മാനേജ്‌മന്റ്, സാമ്പത്തിക ദുർവിനിയോഗങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും മറ്റുമായി ഡയറക്ടർ ബോർഡ് പുനഃസംഘടിപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
എഡ്-ടെക് സ്ഥാപനത്തിൻ്റെ സ്ഥാപകരെ പുറത്താക്കാനുള്ള നോട്ടീസ് ജനറൽ അറ്റ്‌ലാൻ്റിക്, പീക്ക് XV, സോഫിന, ചാൻ സക്കർബർഗ്, ഔൾ, സാൻഡ്‌സ് എന്നിവർ പിന്തുണച്ചിട്ടുണ്ട്. ഈ ഓഹരിയുടമകൾക്ക് സംയുക്തമായി ബൈജൂസിൻ്റെ 30 ശതമാനം ഓഹരിയുണ്ട്
Discussion about this post