മുംബൈ: എട്ട് മാസത്തോളം പോലീസ് കസ്റ്റഡിയിലായിരുന്ന പ്രാവിനെ മോചിപ്പിച്ച് പോലീസ്. ചൈനീസ് ചാരവൃത്തി ആരോപിച്ച് മുംബൈ പോലീസ് കസ്റ്റഡിയിലെടുത്ത പ്രാവിനെയാണ് മോചിപ്പിച്ചത്. മുംബൈയിലെ ഒരു തുറമുഖത്ത് നിന്നായിരുന്നു പ്രാവിനെ പിടികൂടിയത്.
ചൈനീസ് ഭാഷയിൽ പ്രാവിന്റെ ചിറകിൽ സന്ദേശങ്ങൾ എഴുതിയത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് പോലീസ് പ്രാവിനെ കസ്റ്റഡിയിലെടുത്തത്. ഒരു ആശുപത്രിയിലായിരുന്നു പ്രാവിനെ കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്നത്. പ്രാവിനെ മോചിപ്പിച്ചതിന് ശേഷം ആകാശത്തേയ്ക്ക് പറത്തി വിടുകയായിരുന്നു.
ചാരവൃത്തി ആരോപിച്ച് ഇതിന് മുമ്പും പ്രാവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 2016ൽ പാകിസ്താൻ അതിർത്തിയോട് ചേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭീഷണി സന്ദേശം വന്നതിനെത്തുടർന്ന് അതിർത്തി സുരക്ഷാ ഉദ്യോഗസ്ഥർ പ്രാവിനെ കസ്റ്റഡിയിലെടുത്തിരുന്നു.
\
Discussion about this post