ലണ്ടൻ: ലണ്ടൻ: രാമക്ഷേത്രത്തെക്കുറിച്ചുള്ള ബ്രിട്ടീഷ് മാധ്യമങ്ങളുടെ പക്ഷപാതപരമായ റിപ്പോർട്ടിംഗിൽ ആശങ്ക പ്രകടിപ്പിച്ച് യുകെ പാർലമെൻ്റ് അംഗം ബോബ് ബ്ലാക്ക്മാൻ. വെള്ളിയാഴ്ച യുകെ പാർലമെൻ്റിൽ സംസാരിക്കവേയാണ് ബി ബി സി അടക്കമുള്ള മാദ്ധ്യമങ്ങളെ നിശിതമായി വിമർശിച്ച് ബോബ് ബ്ലാക്ക് മാൻ രംഗത്ത് വന്നത്.
: “കഴിഞ്ഞയാഴ്ച ഉത്തർപ്രദേശിലെ അയോധ്യയിൽ, രാമജന്മ ഭൂമിയിൽ നൂറ്റാണ്ടുകളുടെ കാത്തിരിപ്പിനു ശേഷം രാമക്ഷേത്രം പ്രതിഷ്ഠിക്കപ്പെട്ടു. അത് ലോകമെമ്പാടുമുള്ള ഹിന്ദുക്കൾക്ക് വലിയ സന്തോഷത്തിന്റെ നിമിഷമായിരുന്നു. എന്നാൽ ബി ബി സി, സ്വാഭാവികമായും വളരെ തെറ്റായ ഒരു റിപ്പോർട്ട് ആണ് നൽകിയത്. അവിടെയുള്ള ഒരു പള്ളി പൊളിച്ചു കളഞ്ഞാണ് ക്ഷേത്രം പണിയുന്നത് എന്ന തരത്തിലുള്ള ഒരു റിപ്പോർട്ടാണ് ബി ബി സി നൽകിയത്. എന്നാൽ, അവിടെ 2000 വർഷത്തോളം ഒരു ക്ഷേത്രം നിലനിന്നിരുന്നു എന്നും, അത് പൊളിച്ചു കളഞ്ഞാണ് പള്ളി പണിഞ്ഞത് എന്നും അവർ എവിടെയും കൊടുത്തില്ല. ഇത് ഒരു തെറ്റായ നടപടിയാണ്. അതിനാൽ തന്നെ “ബി ബി സി യുടെ നിഷ്പക്ഷത” എന്ന വിഷയത്തിൽ സർക്കാർ സമയത്തിൽ ഒരു സംവാദം നടത്തണം എന്ന് ഞാൻ ആവശ്യപ്പെടുകയാണ്” ബോബ് ബ്ലാക്ക് മാൻ പറഞ്ഞു
രാമ ക്ഷേത്രത്തെക്കുറിച്ചുള്ള ബിബിസിയുടെ പക്ഷപാതപരമായ റിപ്പോർട്ടിംഗുമായി ബന്ധപ്പെട്ട് ഘടകകക്ഷികൾ ആശങ്കകൾ ഉന്നയിച്ചിട്ടുണ്ടെന്ന് ബ്ലാക്ക്മാൻ സമൂഹ മാദ്ധ്യമമായ എക്‌സിൽ കൂടെ പുറത്ത് വിട്ട ഒരു പോസ്റ്റിൽ വ്യക്തമാക്കി.
ഹിന്ദുക്കളുടെ അവകാശങ്ങളെ ശക്തമായി പിന്തുണയ്ക്കുന്നയാളെന്ന നിലയിൽ, “ഈ ലേഖനം വലിയ വിഷമം ഉണ്ടാക്കി “ലോകമെമ്പാടും നടക്കുന്ന കാര്യങ്ങളുടെസത്യസന്ധമായ ഒരു വിവരണം നൽകാൻ ബിബിസിക്ക് കഴിയണം,” അദ്ദേഹം ആവശ്യപ്പെട്ടു
Discussion about this post