ജയ്പൂർ: രാജസ്ഥാനിൽ ഹിജാബിന് നിരോധനം ആവശ്യപ്പെട്ട് നിരാഹാര സമരവുമായി മുസ്ലീം കുടുംബം. ജയ്പൂർ സ്വദേശിനിയായ തൻസീം മെറാനിയും പിതാവുമാണ് സമരവുമായി രംഗത്ത് എത്തിയത്. നിരോധനവുമായി ബന്ധപ്പെട്ട് തീരുമാനം ഉണ്ടാകുന്നതുവരെ സമരം തുടരുമെന്ന് തൻസീം പറയുന്നു.
ഹിജാബ് ധരിക്കാതെ പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടുന്ന തൻസീമിനെ മതമൗലികവാദികൾ ഭീഷണിപ്പെടുത്തുകയും കുടുംബത്തിന് ഫത്വ കൽപ്പിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് ഹിജാബ് നിരോധനം ആവശ്യപ്പെട്ട് തൻസീം രംഗത്ത് എത്തിയത്. മുഖ്യമന്ത്രി ഭജൻ ലാലിന്റെ മണ്ഡലത്തിലാണ് തൻസീം സമരം നടത്തുന്നത്. ഇത് മൂന്ന് ദിവസം പിന്നിട്ടു. സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മതമൗലികവാദികളുടെ ഭീഷണിയും തൻസീമിനെതിരെ ഉയരുന്നുണ്ട്.
ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ നിരവധി ദുരനുഭവമാണ് തനിക്ക് ഉണ്ടായത് എന്ന് തൻസീം പറയുന്നു. നിരവധി തവണ തനിക്കും കുടുംബത്തിനുമെതിരെ ഫത്വ പുറപ്പെടുവിച്ചിരുന്നു. സ്‌കൂളിൽ പോകുമ്പോൾ ഹിജാബ് ധരിക്കാറില്ല. നമ്മൾ പഠിക്കാൻ വേണ്ടിയാണ് വിദ്യഭ്യാസ സ്ഥാപനങ്ങളിൽ പോകുന്നത്. എല്ലാതെ മതം പ്രചരിപ്പിക്കാൻ അല്ല. രാജ്യത്ത് തന്നെ ഹിജാബിന് നിരോധനം ഏർപ്പെടുത്തണം. പൗരത്വ നിയമ ഭേദഗതിയും ഏകീകൃത സിവിൽ നിയമവും നടപ്പിലാക്കണം എന്നും തൻസീം പറഞ്ഞു.
സമരത്തിൽ തന്റെ മകൾക്ക് പൂർണ പിന്തുണ നൽകുന്നതായി പിതാവ് അമീർ മെറാനി പ്രതികരിച്ചു. തെറ്റിനെ തെറ്റ് എന്ന് വിളിക്കണം. നിരവധി തവണ തങ്ങൾക്കെതിരെ ഫത്വകൾ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ ഇതിൽ പേടിച്ച് ഇരുന്നാൽ ശരിയാകില്ല. നാളെയൊരു മുസ്ലീം പെൺകുട്ടി കളക്ടറായാൽ ഹിജാബ് ധരിച്ച് ഓഫീസിൽ പോകണമോയെന്നും അദ്ദേഹം ചോദിച്ചു.
Discussion about this post