എറണാകുളം: മാസപ്പടി വിവാദത്തിൽ കെഎസ്‌ഐഡിസിയ്ക്ക് തിരിച്ചടി. എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ കെഎസ്‌ഐഡിസി നൽകിയ ഹർജി ഹൈക്കോടതി തള്ളി. എന്തെങ്കിലും ഒളിക്കാനുണ്ടോയെന്നു ഹർജി പരിഗണിക്കവേ കോടതി ചോദിച്ചു.
ഹർജി ഈ മാസം 12 ന് വീണ്ടും പരിഗണിക്കും. അന്വേഷണത്തോട് കെഎസ്‌ഐഡിസി സഹകരിക്കണമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. കെഎസ്‌ഐഡിസിയ്ക്ക് വേണ്ടി സുപ്രീംകോടതി അഭിഭാഷകനായ വൈദ്യനാഥനാണ് ഹാജരായത്. എസ്എഫ്ഒയുടെ പരിശോധന പ്രഖ്യാപിച്ചിട്ടുള്ള ഉത്തരവിന്റെ കോപ്പി പോലും തങ്ങൾക്ക് ലഭിച്ചിട്ടില്ല. അത് നൽകാതെയാണ് പരിശോധനയും രേഖകൾ പിടിച്ചെടുക്കുന്നതും. അതിനാൽ ഇത് തടയണം എന്നാണ് ഹർജിയിലെ ആവശ്യം. ആർഒസിയുടെ പരിശോധന തടയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ എസ്എഫ്‌ഐഒ അന്വേഷണം വേണ്ടെന്ന് പറയുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. എന്തെങ്കിലും ഒളിച്ച് വയ്ക്കാനുണ്ടോ?. ഇല്ലെങ്കിൽ അന്വേഷണത്തോട് സഹകരിക്കുകയല്ലേ വേണ്ടത് എന്നും കോടതി ചോദിച്ചു. തങ്ങൾക്ക് ഒന്നും ഒളിച്ച് വയ്ക്കാൻ ഇല്ലെന്ന് ആയിരുന്നു ഇതിന് കെഎസ്‌ഐഡിസി മറുപടി നൽകിയത്. കെഎസ്‌ഐഡിസി അന്വേഷണത്തോട് സഹകരിക്കണണെും അന്വേഷണം തടസ്സപ്പെടുത്തരുത് എന്നും കേന്ദ്രസർക്കാരും ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post