എറണാകുളം: കേരളത്തിൽ ചാവേർ ആക്രമണത്തിന് പദ്ധതിയിട്ടെന്ന കേസിൽ പ്രതി റിയാസ് അബൂബക്കറിനുള്ള ശിക്ഷ നാളെ. കേസിൽ ഇരു ഭാഗങ്ങളുടെയും വാദം പൂർത്തിയായി. സമൂഹത്തെ നശിപ്പിക്കാനുള്ള പദ്ധതിയാണ് പ്രതി നടത്തിയതെന്നും പരമാവധി ശിക്ഷ നൽകണമെന്നും എൻഐഎ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ, പ്രതിയുടെ പ്രായവും കുടുംബപശ്ചാത്തലവും പരിഗണിക്കണമെന്ന് കോടതിയിൽ പ്രതിഭാഗം വാദിച്ചു.
കേസിൽ റിയാസ് അബൂബക്കർ കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. കൊച്ചി എൻഐഎ കോടതിയാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. യുഎപിഎ 38, 39, ഐപിസി 120 ബി പ്രകാരമുള്ള വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
2018നാണ് കേസിൽ റിയാസ് അബൂബക്കർ എൻഐഎയുടെ പിടിയിലാകുന്നത്. ശ്രീലങ്കൻ സ്‌ഫോടനപരമ്പരയുടെ ആസൂത്രകനുമായി ചേർന്ന് കേരളത്തിലും സ്‌ഫോടന പരമ്പര ആസൂത്രണം ചെയ്‌തെന്നാണ് എൻഐഎ കുറ്റപത്രത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇതിനായി യുവാക്കളെ റിക്രൂട്ട് ചെയ്യാൻ സമൂഹമാദ്ധ്യമങ്ങൾ വഴി റിയാസ് ശ്രമം നടത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നു. കേസിൽ റിയാസ് മാത്രമാണ് പ്രതി.
Discussion about this post