രാമക്ഷേത്രം ; ഉപവാസത്തോടെ 11 ദിവസം വ്രതം അനുഷ്ഠിച്ച പ്രധാനമന്ത്രിയെ പ്രശംസിച്ച്; അമിത് ഷാ ന്യൂഡല്‍ഹി;രാമക്ഷേത്ര പ്രാണപ്രതിഷ്ഠയുടെ ഭാഗമായി ഉപവാസത്തോടെ 11 ദിവസം വ്രതം അനുഷ്ഠിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ . 140 കോടി ജനങ്ങളുടെ രാമഭക്തര്‍ക്കും പ്രാണപ്രതിഷ്ഠ അപൂര്‍വ അനുഭവമാണ്. – വർഷങ്ങളോളം കോടതിയില്‍ കുടുങ്ങി കിടന്ന സ്വപ്നം മോദി സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കി. 300 വര്‍ഷത്തെ സ്വപ്‌നമാണ് മോദി സര്‍ക്കാര്‍ സാക്ഷാത്കരിച്ചത് എന്ന് അമിത് ഷാ പറഞ്ഞു. ലോകസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനമായ ജനുവരി 22 ‘ഭാരതത്തിന്റെ പുതിയ യാത്രയുടെ തുടക്കമായി കുറിച്ചു. ശ്രീരാമനെ കൂടാതെ ഇന്ത്യയെ സങ്കല്‍പ്പിക്കാന്‍ കഴിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാമനില്ലാത്ത ഒരു രാജ്യം സങ്കല്‍പ്പിക്കുന്നവര്‍ നമ്മുടെ രാജ്യത്തെ നന്നായി അറിയില്ല, അവര്‍ കൊളോണിയലിസത്തിന്റെ നാളുകളെ പ്രതിനിധീകരിക്കുന്നു. വരും വര്‍ഷങ്ങളില്‍ ജനുവരി 22 ഒരു ചരിത്ര ദിനമായിരിക്കും. എല്ലാ രാമഭക്തരുടെയും പ്രതീക്ഷകളും അഭിലാഷങ്ങളും നിറവേറ്റിയ ദിവസമായിരുന്നു അത് എന്നും അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി നേതൃത്വം വഹിക്കുന്ന സര്‍ക്കാരിന്റെ അവസാന പാര്‍ലമെന്റ് സമ്മേളനം ഇന്ന് അവസാനിക്കുകയാണ്. ജനുവരി 31 ന് ആരംഭിച്ച ബജറ്റ് സമ്മേളനം വെള്ളിയാഴ്ച വരെയാണ് നിശ്ചിയിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ശനിയാഴ്ച വരെ നീട്ടുകയായിരുന്നു.
Discussion about this post