അബുദാബി: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിൽ. അബുദാബിയിൽ വിമാനം ഇറങ്ങിയ പ്രധാനമന്ത്രിയെ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു. യുഎഇയിൽ നിർമ്മാണം പൂർത്തീകരിച്ച ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നതിനും, വിവിധ ഉഭയകക്ഷി ചർച്ചകൾക്കും വേണ്ടിയാണ് അദ്ദേഹം യുഎഇയിൽ എത്തിയത്.
ഉച്ചയോടെയായിരുന്നു അദ്ദേഹം പ്രത്യേക വിമാനത്തിൽ യുഎഇയിലേക്ക് തിരിച്ചത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സയ്ദ് അൽ നഹ്യാൻ വിമാനത്താവളത്തിൽ എത്തി അദ്ദേഹത്തെ സ്വീകരിച്ചു. ഗാർഡ് ഓഫ് ഓണറിന് ശേഷം അൽ നഹ്യാൻ പ്രധാനമന്ത്രിയെ ആലിംഗനം ചെയ്തു.
ഉജ്ജ്വ സ്വീകരണം നൽകിയതിൽ പ്രധാനമന്ത്രി യുഎഇ പ്രസിഡന്റിന് നന്ദി പറഞ്ഞു. എപ്പോഴെല്ലാം ഇവിടെ വരുന്നുവോ അപ്പോഴെല്ലാം സ്വന്തം കുടുംബത്തിലെത്തിയ അനുഭവമാണ് ഉണ്ടാകാറുള്ളതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഏഴ് മാസത്തിനിടെ അഞ്ച് തവണ തങ്ങൾ കൂടിക്കാഴ്ച നടത്തി. ഇതിലൂടെ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ബന്ധമാണ് പ്രതിഫലിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രസിഡന്റിന്റെ വസതിയിൽ ഇരു നേതാക്കളും തമ്മിൽ ഉഭയകക്ഷി വിഷയങ്ങൾ ചർച്ച ചെയ്തു. ഇന്ത്യയും യുഎഇയും തമ്മിൽ ധാരണാ പത്രങ്ങളും കൈമാറി.
Discussion about this post