അബുദാബി: അറബ് രാജ്യത്തെ ആദ്യ ഹിന്ദു രാജ്യമായ ബോച്ചസൻവാസി അക്ഷര പുരുഷോത്തം സ്വാമിനാരായൺ സൻസ്ത മന്ദിറിലെ ശിലയിൽ വസുധൈവ കുടുംബകം എന്ന് ആലേഖനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ക്ഷേത്രം ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി പുരോഹിതന്മാരോടൊപ്പം ആരതി നടത്തി. ബാപ്‌സ് മന്ദിറിലെ മഹാരാജ് സ്വാമി നാരായണന്റെ വിഗ്രഹത്തിൽ പ്രധാനമന്ത്രി ഹാരമണിയിക്കുകയും പുഷ്പദളങ്ങൾ അർപ്പിക്കുകയും ചെയ്തു.
യുഎഇ ഭരണാധികാരികളടക്കമുള്ള വിശിഷ്ട വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിലാണ് ക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി വിശ്വാസികൾക്ക് സമർപ്പിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ . മഹന്ത് സ്വാമി മഹാരാജിൻറെ നേതൃത്വത്തിലായിരുന്നു ചടങ്ങ്. മറ്റു പ്രത്യേക പൂജകൾ നടന്നു.
യുഎഇ ഒരു സുവർണ അധ്യായം രചിച്ചു. ക്ഷേത്രത്തിൻറെ ഉദ്ഘാടനത്തിന് വർഷങ്ങളുടെ അധ്വാനമുണ്ട്, പലരുടെയും സ്വപ്നങ്ങൾ ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്വാമിനാരായണൻറെ അനുഗ്രഹവും ക്ഷേത്രത്തിനുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post