കശ്മീർ: നാഷണൽ കോൺഫറൻസ് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഇൻഡി മുന്നണിയുടെ ഭാഗമാണെന്ന് ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഉമർ അബ്ദുള്ള. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന പാർട്ടി അദ്ധ്യക്ഷൻ ഫാറൂഖ് അബ്ദുള്ളയുടെ പ്രഖ്യാപനത്തെ തുടർന്നാണ് വിശദീകരണവുമായി ഒമർ അബ്ദുള്ള രംഗത്തെത്തിയത്. ഞങ്ങൾ ഇൻഡി മുന്നണിയുടെ ഭാഗമായിരുന്നു. ഇപ്പോഴും മുന്നണിയുടെ ഭാഗമാണ്. ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്നതാണ് പ്രധാന ആശയം. രണ്ട് ബോട്ടിൽ യാത്ര ചെയ്യുന്നതിൽ അർത്ഥമില്ല എന്നും അദ്ദേഹം പറഞ്ഞു.
നാഷണൽ കോൺഫറൻസ് ഇൻഡി മുന്നണിയുടെ ഭാഗമായി തുടരുമെന്നും ജമ്മു കശ്മീരിലെയും ലഡാക്കിലെയും ആറ് ലോക്സഭാ സീറ്റുകളിൽ മൂന്നെണ്ണം കോൺഗ്രസുമായി ചർച്ച ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിക്ക് നാനൂറിലേറെ സീറ്റുകളെന്ന ലക്ഷ്യം സാധ്യമാണെന്നു ഒമർ അബ്ദുല്ല പറഞ്ഞിരുന്നു. പരസ്പരം കലഹിക്കുന്നതു പ്രതിപക്ഷത്തിന്റെ ദൗർബല്യമാണെന്നും ഇതാണു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ഗുണകരമാവുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
Discussion about this post