ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കമൽനാഥ് ശനിയാഴ്ച ഉച്ചയോടെ ദേശീയ തലസ്ഥാനത്ത് എത്തി. പാർട്ടിയുമായും നേതൃത്വവുമായുള്ള പിണക്കങ്ങൾക്കിടയിൽ അദ്ദേഹം കോൺഗ്രസ് വിട്ടേക്കും എന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്. അത് കൊണ്ട് തന്നെ വലിയ ദേശീയ പ്രാധാന്യമാണ് കമൽനാഥിന്റെ ഡൽഹി സന്ദർശനത്തിന് ലഭിക്കുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, നാഥ് തൻ്റെ കോട്ടയായ ചിന്ദ്വാരയിൽ പര്യടനം നടത്തിയിരുന്നു, അവിടെ നിന്ന് ഒമ്പത് തവണ എംപിയായിരുന്നു കമൽനാഥ് . 2019ലെ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബാക്കിയുള്ള 28 സീറ്റുകൾ ബിജെപി തൂത്തുവാരിയപ്പോഴും അദ്ദേഹത്തിൻ്റെ മകൻ നകുൽ നാഥ് അവിടെ നിന്നും വിജയിച്ചിരുന്നു.
ഇത്തവണത്തെ ലോകസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി കമൽനാഥിന് സീറ്റ് നൽകിയിരുന്നില്ല. രാജ്യസഭാംഗത്വം ലഭിക്കാത്തതിൽ കമൽനാഥിന് അതൃപ്തിയുണ്ടെന്നും ഈ കഴിഞ്ഞ സംസ്ഥാന തെരഞ്ഞെടുപ്പിൽ പാർട്ടി മദ്ധ്യപ്രദേശിൽ പരാജയപ്പെട്ടതിനെ തുടർന്ന് രാഹുൽ ഗാന്ധിക്ക് അദ്ദേഹത്തോട് എതിർപ്പുണ്ടെന്നും ആണ് കരുതപ്പെടുന്നത്
230 അംഗ സഭയിൽ 163 സീറ്റുകൾ നേടി ബിജെപി അധികാരം നിലനിർത്തിയ നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തെ തുടർന്ന് നാഥിനെ പാർട്ടിയുടെ മധ്യപ്രദേശ് യൂണിറ്റ് മേധാവി എന്ന നിലയിൽ നിന്നും മാറ്റിയിരുന്നു
Discussion about this post