വയനാട് : നിരന്തരമായി വന്യജീവി ആക്രമണം നേരിടുന്ന വയനാട് സന്ദർശിച്ച വയനാട് എംപിയും കോൺഗ്രസ് നേതാവുമായ രാഹുൽഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. റീത്ത് വെച്ച് കരഞ്ഞിട്ട് പോവുകയല്ല, ജനങ്ങളുടെ കണ്ണീരൊപ്പുകയാണ് വേണ്ടത്. രാഹുൽ വയനാട്ടിൽ എത്തിയതിന് പിന്നിൽ വെറും രാഷ്ട്രീയം മാത്രമാണെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.
ആലപ്പുഴയിൽ വച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോൾ ആയിരുന്നു വെള്ളാപ്പള്ളി നടേശൻ രാഹുൽഗാന്ധിക്കെതിരെ രൂക്ഷമായി പ്രതികരിച്ചത്. രാഹുൽ വയനാട് മണ്ഡലത്തിൽ നിന്നും ജയിച്ച വ്യക്തിയാണ്. ഒരു എംപിയായ അദ്ദേഹം ഇങ്ങനെ ഇടയ്ക്കിടെ വന്നു പോവുക മാത്രമാണ് ചെയ്യുന്നത്. ഇന്നും രാഹുൽ ഗാന്ധി വന്ന് റീത്ത് വെച്ച് കരഞ്ഞിട്ട് പോയി. എന്നാൽ ജനങ്ങളുടെ കണ്ണീരൊപ്പിയില്ല എന്നും വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടു.
വയനാട് സന്ദർശിക്കാത്ത മുഖ്യമന്ത്രിക്കും വനം മന്ത്രിക്കും എതിരെയും വെള്ളാപ്പള്ളി നടേശൻ വിമർശനമുന്നയിച്ചു. മുഖ്യമന്ത്രിയും വനംമന്ത്രിയും വയനാട്ടിൽ പോകാതിരുന്നത് തെറ്റാണ്. അവർക്ക് പോകാൻ താല്പര്യമില്ലാത്തതുകൊണ്ട് അല്ല ജനരോഷം അത്രത്തോളം ഭയങ്കരമായതിനാലാണ് അവർ വയനാട്ടിലേക്ക് പോകാത്തതെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.
Discussion about this post