ലക്‌നൗ: ഉത്തർപ്രദേശിലെ കൽക്കി ധാം ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടക്കം. ക്ഷേത്രത്തിന്റെ ശിലാ സ്ഥാപന കർമ്മം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവ്വഹിച്ചു. സാംപാൽ ജില്ലയിലാണ് കൽക്കി ധാം ക്ഷേത്രം നിർമ്മിക്കുന്നത്.
രാവിലെ 10.30 ഓടെയായിരുന്നു ചടങ്ങുകൾ. ഭൂമി പൂജയായിരുന്നു ആദ്യം. ഇതിന് ശേഷം പ്രധാനമന്ത്രി ക്ഷേത്രത്തിന് തറക്കല്ലിട്ടത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. മുൻ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണമാണ് ശിലാ സ്ഥാപന കർമ്മം നിർവ്വഹിക്കാൻ പ്രധാനമന്ത്രിയെ ക്ഷണിച്ചത്. ക്ഷേത്ര നിർമ്മാണത്തിന്റെ ചുമതലയുള്ള ശ്രീ കൽക്കി ധാം നിർമ്മാൺ ക്ഷേത്രത്തിന്റെ ചെയർമാൻ ആണ് അദ്ദേഹം.
18 വർഷം നീണ്ട കാത്തിരിപ്പിനാണ് ഇന്നോട് കൂടി സമാപനം ആയതെന്ന് ശിലാസ്ഥാപന കർമ്മത്തിന് ശേഷം പ്രധാനമന്ത്രി പറഞ്ഞു. ആചാര്യന്മാരുടെയും സന്യാസി വര്യന്മാരുടെയും സാന്നിദ്ധ്യത്തിൽ ക്ഷേത്രത്തിന്റെ ശിലാ സ്ഥാപന കർമ്മം നിർവ്വഹിക്കാൻ തനിക്ക് ഭാഗ്യമുണ്ടായി. ഇന്ത്യൻ വിശ്വാസത്തിന്റെ പ്രധാന കേന്ദ്രമായി കൽക്കി ധാം മാറുമെന്നാണ് വിശ്വസിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശിലാ സ്ഥാപന കർമ്മം പൂർത്തിയാക്കിയതിന് പിന്നാലെ സംസ്ഥാനത്തെ വിവിധ വികസന പദ്ധതികൾക്കും പ്രധാനമന്ത്രി തുടക്കം കുറിച്ചു.
Discussion about this post