ശ്രീനഗർ: ജമ്മു കശ്മീരിലെ ആദ്യ ഇലക്ട്രിക് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗികമായി ഫ്ലാഗ് ഓഫ് ചെയ്തു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം പ്രധാനമന്ത്രി മോദിയുടെ രണ്ടാം കശ്മീർ സന്ദർശനത്തിനിടെയാണ് മെമു ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തത്. ഇന്ത്യൻ റെയിൽവേ ഇന്ന് മുതൽ ബനിഹാൽ-ഖാരി-സംബർ-സങ്കൽദാൻ സെക്ഷനിൽ ട്രെയിൻ സർവീസ് ആരംഭിക്കും.
ഉധംപൂർ-ശ്രീനഗർ-ബാരാമുല റെയിൽ ലിങ്ക് പദ്ധതിയുടെ (USBRL) ഭാഗമായ സങ്കൽദാൻ സ്റ്റേഷനും ബാരാമുള്ള സ്റ്റേഷനും ഇടയിലുള്ള പുതുതായി വൈദ്യുതീകരിച്ച പാതയിലാണ് ട്രെയിൻ പ്രവർത്തിക്കുവാൻ പോകുന്നത് .
ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തതിനോടൊപ്പം ബനിഹാലിൽ നിന്ന് സംഗൽദാനിലേക്കുള്ള 48 കിലോമീറ്റർ നീളമുള്ള വൈദ്യുതീകരിച്ച റെയിൽ പാതയും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.
ബി ജെ പി സർക്കാർ ആർട്ടിക്കിൾ 370 എടുത്തു കളഞ്ഞതിനു ശേഷം വലിയ പുരോഗതിയാണ് ജമ്മു കാശ്മീരിൽ ദൃശ്യമാകുന്നത്. ടൂറിസം മേഖലയിൽ തന്നെ വലിയ ഉണർവാണ് കാണുന്നത്. താഴ്വരകൾ തമ്മിൽ ട്രെയിൻ പോലുള്ള പൊതുഗതാഗതത്താൽ ബന്ധിപ്പിക്കപ്പെടുന്നതോടെ കാശ്മീരിലേക്ക് വരുന്ന യാത്രികരുടെ എണ്ണത്തിൽ വൻ കുതിപ്പ് തന്നെ പ്രതീക്ഷിക്കാവുന്നതാണ്











Discussion about this post