ന്യൂഡൽഹി: ഡൽഹിയിലും പൂനെയിലുമായി നടത്തുന്ന ലഹരി വേട്ട തുടരുന്നു. 3500 കോടിയുടെ ലഹരിമരുന്നാണ് ഇതുവരെ പിടികൂടിയത്. ഇന്ന് പൂനെയിലെ കുപ്വാഡിയിലെ ഫാക്ടറിയിൽ നടത്തിയ പരിശോധനയിൽ 140 കോടി രൂപയുടെ മെഫഡ്രോൺ പിടിച്ചെടുത്തു. സംഭവത്തിൽ മൂന്ന് പേർ കൂടി പിടിയിലായിട്ടുണ്ട്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം എട്ടായി.
ലഹരി മരുന്ന് വിദേശത്തേക്കും കടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണ പൊതികളുടെ മറവിൽ ലണ്ടനിലേക്ക് കപ്പൽ മാർഗം ലഹരി കടത്തിയതായാണ് കണ്ടെത്തിയത്. ഇതുവരെ 1800 കിലോ മെഫഡ്രോൺ ആണ് ഡൽഹിയിലും പൂനെയിലുമായി നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്. പ്രദേശത്ത് ഇപ്പോഴും പരിശോധന തുടരുകയാണ്.
ഇന്നലെ പൂനെയിൽ നടത്തിയ പരിശോധനയിലാണ് ആദ്യം ലഹരി മരുന്ന് കണ്ടെത്തിയത്. ഇതേതുടർന്ന് മൂന്ന് പേരെ പോലീസ് പിടികൂടിയിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് വൻ ലഹരിക്കടത്തിന്റെ വിവരങ്ങൾ പുറത്ത് വരുന്നത്. പിന്നീട് രണ്ട് പേരെ കൂടി പോലീസ് ഇന്നലെ പിടികൂടിയിരുന്നു.
Discussion about this post