അഹമ്മദാബാദ്: രാജ്യത്തെ ഏറ്റവും നീളം കൂടിയ തൂക്ക് പാലം നാടിന്‌സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബെയത് ദ്വാരക ക്ഷേത്രത്തിൽ ദർശനവും നടത്തി. ഒഖ നഗരത്തെയും ബെയ്ത് ദ്വാരകയെയും ബന്ധിപ്പിച്ചുകൊണ്ടാണ് പുതിയ പാലത്തിന്റെ നിർമ്മാണം.
രാവിലെയോടെയാണ് പ്രധാനമന്ത്രി പാലത്തിന്റെ ഉദ്ഘാടനം ഉൾപ്പെടെയുള്ള വിവിധ പരിപാടികളിൽ പങ്കെടുക്കാൻ ഗുജറാത്തിൽ എത്തിയത്. ഇതിന് ശേഷം ബെയ്ത് ദ്വാരകയിൽ എത്തിയ അദ്ദേഹം ആദ്യം ക്ഷേത്ര ദർശനം നടത്തി. വിവിധ പൂജകൾ നടത്തി പ്രാർത്ഥിച്ചു. ഇതിന് ശേഷമായിരുന്നു ഉദ്ഘാടനത്തിനായി എത്തിയത്.
പ്രധാനമന്ത്രിയെ കാണാൻ നിരവധി പേരാണ് പ്രദേശത്ത് എത്തിയത്. ഏവരെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. അൽപ്പനേരത്തിന് ശേഷം ഗുജറാത്തിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവ്വഹിക്കും.
നേരത്തെ ഒഖയിൽ നിന്നും ബെയ്ത് ദ്വാരകയിലേക്ക് നദിയിലൂടെ ബോട്ടിലാണ് സഞ്ചരിച്ചിരുന്നത്. ഈ യാത്ര അൽപ്പം ദുഷ്‌കരം കൂടിയായിരുന്നു. ഈ യാത്രാ ദുരിതത്തിനാണ് പാലത്തിന്റെ ഉദ്ഘാടനത്തോട്കൂടി ശമനമുണ്ടായിരിക്കുന്നത്.
2017 ലായിരുന്നു സുദർശൻ സേതുവിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 2.32 കിലോമീറ്ററാണ് ഇതിന്റെ നീളം. 980 കോടി രൂപ ചിലവിട്ടാണ് ഇരു നഗരങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന തൂക്ക് പാലം നിർമ്മിച്ചിരിക്കുന്നത്.
Discussion about this post