ന്യൂഡൽഹി:ഒടുവിൽ ഏറെ പ്രതീക്ഷിച്ചിരുന്ന പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാൻ നടപടികൾ തുടങ്ങി കേന്ദ്ര സർക്കാർ . ചട്ടങ്ങൾ മാർച്ച് ആദ്യവാരം വിജ്ഞാപനം ചെയ്യും എന്നാണ് കരുതപ്പെടുന്നത് . 2019ൽ ആണ് പാർലമെന്റിൽ ഈ നിയമം പാസാക്കപ്പെട്ടത്.
ഇതിനു വേണ്ടിയുള്ള അപേക്ഷ നൽകുന്നതിന് പ്രത്യേക പോർട്ടൽ നിലവിൽ സജ്ജമാണ്. ഓൺലൈൻ പോർട്ടൽ രജിസ്ട്രേഷനായി തയാറാണെന്നും ഇതിനോടകം തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതിനകം ഡ്രൈ റണ്ണുകൾ നടത്തിയിട്ടുണ്ടെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
2014 ഡിസംബർ മുപ്പത്തിയൊന്നിനോ അതിന് മുൻപോ ഇന്ത്യയിലെത്തിയ, ഇന്ത്യയുടെ അയൽരാജ്യങ്ങളിൽ നിന്നും മതപരമായ പീഡനം നേരിട്ടിട്ടുള്ള ഹിന്ദു, ക്രിസ്ത്യൻ, സിഖ്, പാഴ്സി, ജയിൻ, ബുദ്ധിസ്റ്റ് വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് ഇന്ത്യന്‍ പൗരത്വം നൽകുന്നതിനാണ് ഈ നിയമം. അതിനു വേണ്ടി അവർക്ക് ഈ പോർട്ടലിൽ കൂടെ അപേക്ഷിക്കാം.
രാജ്യത്തുടനീളമുള്ള വൻ പ്രതിഷേധങ്ങൾക്കിടയിൽ 2019 ഡിസംബറിലാണ് പൗരത്വ ഭേദഗതി നിയമം ലോക്സഭാ പാസാക്കിയത്. ഇതിനെ തുടർന്ന് 2020 ജനുവരി പത്തിന് നിയമം നിലവിൽ വന്നിരുന്നു. എന്നാൽ നിയമം നടപ്പിലാക്കാൻ ആവശ്യമായ ചട്ടങ്ങൾ രൂപവത്കരിക്കാത്തതിനാൽ പ്രായോഗികമായി നിയമം നടപ്പിലാക്കാൻ കഴിഞ്ഞിരുന്നില്ല.
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെയാണ് ഇപ്പോൾ പൗരത്വ ഭേദഗതി നിയമത്തിന്റെ കാര്യങ്ങൾ ഒരു സമാപനത്തിലേക്ക് എത്തിയത് എന്ന് ശ്രദ്ധേയമാണ്. തിരഞ്ഞെടുപ്പ് ചട്ടങ്ങൾ നിലവിൽ വന്നാൽ പിന്നീട് നടപ്പിലാക്കാൻ ബുദ്ധിമുട്ടായതിനാൽ പൊതുതെരഞ്ഞെടുപ്പിൻ്റെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുൻപ് പൗരത്വ നിയമഭേദഗതി ചട്ടങ്ങള്‍ കേന്ദ്രം പുറത്തിറക്കിയേക്കും
അതെ സമയം ദീർഘകാല വിസകൾക്കായി മന്ത്രാലയത്തിന് ലഭിച്ച ഏറ്റവും കൂടുതൽ അപേക്ഷകൾ പാകിസ്താനിൽ നിന്നാണ് എന്നത് ശ്രദ്ധേയമാണ് .











Discussion about this post