ന്യൂഡൽഹി : ഭാരത് രജിസ്ട്രേഷൻ പദ്ധതിക്ക് രാജ്യമെങ്ങും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഭാരത് രജിസ്ട്രേഷൻ വഴി ഒറ്റ രജിസ്ട്രേഷനുള്ളിലൂടെ രാജ്യത്ത് എവിടെയും വാഹനം ഉപയോഗിക്കാവുന്നതാണ്. ജിഎസ്ടി ഇല്ലാതെ 12% നികുതി മാത്രമാണ് ഭാരത് രജിസ്ട്രേഷന് ആവശ്യമായി വരുന്നത്. സംസ്ഥാന രജിസ്ട്രേഷന് വരുന്ന ചിലവ് വച്ച് നോക്കുമ്പോൾ വലിയ ലാഭമാണ് ഇത് വാഹന ഉപഭോക്താക്കൾക്ക് നൽകുന്നത്.
എന്നാൽ ഭാരത് രജിസ്ട്രേഷനെതിരെ എതിർപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് കേരളം. സംസ്ഥാനത്തെ വാഹന ഉപഭോക്താക്കൾ ഭാരത് രജിസ്ട്രേഷനിലേക്ക് നീങ്ങിയാൽ നികുതി വരുമാനത്തിൽ 300 കോടിയോളം രൂപയുടെ നഷ്ടമായിരിക്കും കേരളത്തിന് ഉണ്ടാവുക. നിലവിൽ കേരളത്തിൽ 21% ആണ് വാഹനത്തിന്റെ രജിസ്ട്രേഷനായി ഈടാക്കുന്നത്.
ജോലിക്കായും മറ്റും ഇതര സംസ്ഥാനങ്ങളിലേക്ക് പോകുന്നവർക്ക് ഏറെ ഉപകാരപ്രദമായ ഒന്നാണ് ഭാരത് രജിസ്ട്രേഷൻ സംവിധാനം. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഭാരത് രജിസ്ട്രേഷനിൽ ഉള്ള വാഹനങ്ങൾ ഉപയോഗിക്കാൻ കഴിയുന്നതാണ്. അധിക പെർമിറ്റോ റീ രജിസ്ട്രേഷൻ നടപടികളോ ഈ വാഹനങ്ങൾക്ക് ആവശ്യം വരുന്നതല്ല. കേന്ദ്രഭരണ പ്രദേശങ്ങളിലും ഭാരത് രജിസ്ട്രേഷൻ വാഹനങ്ങൾ ഉപയോഗിക്കാൻ കഴിയുന്നതാണ്.
Discussion about this post