ദിസ്പുർ : അസം സന്ദർശനത്തിന് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടുദിവസം കാസിരംഗ ദേശീയോദ്യാനത്തിൽ തങ്ങും. മാർച്ച് 8, 9 തീയതികളിൽ ആണ് പ്രധാനമന്ത്രി നരേന്ദ്രമോദി കാസിരംഗ ദേശീയ ഉദ്യാനത്തിൽ തങ്ങുക. അസം വനം മന്ത്രി ചന്ദ്ര മോഹൻ പട്ടോവാരി ആണ് പ്രധാനമന്ത്രിയുടെ സന്ദർശനത്തെ കുറിച്ച് വ്യക്തമാക്കിയത്.
അസം വനംമന്ത്രി ചന്ദ്ര മോഹൻ പട്ടോവാരി , ഡിജിപി ജിപി സിംഗ്, ചീഫ് സെക്രട്ടറി പബൻ ബൊർത്താക്കൂർ എന്നിവരോടൊപ്പം ബുധനാഴ്ച കാസിരംഗ സന്ദർശിച്ചു. ദേശീയ ഉദ്യാനത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രിയുടെ സന്ദർശനത്തിനുള്ള ക്രമീകരണങ്ങൾ മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി. പ്രധാനമന്ത്രിക്ക് ആന സഫാരികൾക്കും ജീപ്പ് സഫാരികൾക്കും ക്രമീകരണങ്ങൾ സജ്ജീകരിക്കും എന്നും അസം വനം മന്ത്രി അറിയിച്ചു. കാസിരംഗ ദേശീയ ഉദ്യാനത്തെ ആഗോളതലത്തിൽ തന്നെ ശ്രദ്ധകേന്ദ്രമാക്കാൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തിലൂടെ സാധിക്കുമെന്നതിൽ അസം സർക്കാർ ഏറെ സന്തുഷ്ടരാണെന്നും വനം മന്ത്രി അറിയിച്ചു.
അസമിന്റെ ചരിത്രത്തിലെ ഇതിഹാസ നായകൻ അഹോം ജനറലായ ലച്ചിത് ബർഫുകൻ്റെ വെങ്കല പ്രതിമ മാർച്ച് 9 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജോർഹട്ടിൽ അനാച്ഛാദനം ചെയ്യും. ജോർഹട്ടിലെ മെലെങ് മെറ്റെലി പോത്താറിൽ ഒരു പൊതുയോഗത്തെയും പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്യുന്നതാണ്.
Discussion about this post