ന്യൂഡൽഹി: മൂന്ന് സംസ്ഥാനങ്ങളിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് ഇന്ന് തുടക്കമാകും. ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ, ബിഹാർ എന്നീ സംസ്ഥാനങ്ങളിലാണ് പ്രധാനമന്ത്രി എത്തുക. മൂന്ന് സംസ്ഥാനങ്ങളിലെയും വിവിധ വികസന പദ്ധതികൾക്ക് അദ്ദേഹം തുടക്കമിടും.
രണ്ട് ദിവസമാണ് സന്ദർശനം. രാവിലെ ഝാർഖണ്ഡിലെ സിന്ദ്രിയിൽ എത്തുന്നതോടെയാകും പ്രധാനമന്ത്രിയുടെ സംസ്ഥാനങ്ങളിലെ സന്ദർശനത്തിന് തുടക്കമാകുക. രാവിലെ 11 മണിയ്ക്ക് ഇവിടെയെത്തുന്ന പ്രധാനമന്ത്രി പൊതുപരിപാടിയിൽ വിവിധ വികസന പദ്ധതികൾക്ക് തുടക്കം കുറിയ്ക്കും. 35,700 കോടിയുടെ പദ്ധതികൾക്കാണ് പ്രധാനമന്ത്രി തുടക്കം കുറിയ്ക്കുക.
വൈകീട്ട് മൂന്ന് മണിയ്ക്ക് അദ്ദേഹം ബംഗാളിലെ അരംബാഗിലെത്തും. ഇവിടെ 7,200 കോടി രൂപയുടെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തുടക്കം കുറിയ്ക്കും. പിറ്റേ ദിവസം ബംഗാളിലെ കൃഷ്ണനഗറിൽ എത്തുന്ന പ്രധാനമന്ത്രി 15,000 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യും.
നാളെ ബിഹാറിലെ ഔറംഗാബാദിൽ എത്തുന്ന പ്രധാനമന്ത്രി വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടും. 21,400 കോടി രൂപയുടെ വികസന പദ്ധതികളാണ് സംസ്ഥാനത്ത് ആവിഷ്‌കരിക്കുന്നത്. ശേഷം വൈകീട്ട് പ്രധാനമന്ത്രി ബെഗുസാരായിൽ എത്തും. ഇവിടെ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും.
Discussion about this post