കൊച്ചി; ആൺകുട്ടി ജനിക്കാൻ ശാരീരക ബന്ധം എങ്ങനെ വേണമെന്നുള്ള കുറിപ്പ് ഭർതൃവീട്ടുകാർ കൈമാറി എന്ന ആരോപണം ശരിയാണെങ്കിൽ ഞെട്ടിക്കുന്നതാണ് എന്ന് ഹൈക്കോടതി.ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ യുവതി നൽകിയ ഹർജിയിൽ എതിർകക്ഷികൾക്ക് പ്രത്യേക ദൂതൻ വഴി നോട്ടീസ് അയയ്ക്കാൻ ഹൈക്കോടതി നിർദേശിച്ചു. ഇത്തരത്തിലൊരു കുറിപ്പ് ഭർതൃവീട്ടുകാർ കൈമാറിയെന്ന ആരോപണം ശരിയാണെങ്കിൽ ഞെട്ടിക്കുന്നതാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വാക്കാൽ അഭിപ്രായപ്പെട്ടു. ഹർജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. ഗർഭസ്ഥ ശിശുവിന്റെ ലിംഗ നിർണയ നിരോധന നിയമ പ്രകാരം നടപടി ആവശ്യപ്പെട്ട് യുവതി നൽകിയ ഹർജിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരി?ഗണിച്ചത്. ഈ നിയമം ബാധകമാകുമോ എന്ന കാര്യം ഇപ്പോൾ വ്യക്തമല്ലെന്നും കോടതി പറഞ്ഞു
ഒരു സ്ത്രീയുടെ ശരീരത്തിന്റെ അവകാശി അവൾ മാത്രമാണ് എന്നിരിക്കെ ഇത്തരം കാര്യങ്ങളിൽ മറ്റുള്ളവർക്ക് എങ്ങനെ ഇടപെടാൻ കഴിയും? ദമ്പതികളുടെ 10 വയസ്സുള്ള മകളെ ഇതെങ്ങനെ ബാധിക്കും എന്നതിൽ ആശങ്ക ഉണ്ടെന്ന് കോടതി വാക്കാൽ പറഞ്ഞു. ഹർജിക്കാരിയുടെ ഭർതൃ വീട്ടുകാരെ കക്ഷി ചേർക്കാതെ കേസിൽ മുന്നോട്ട് പോകാനാവില്ലെന്നും കോടതി വ്യക്തമാക്കി.
2012 ഏപ്രിൽ 12 ന് ആയിരുന്നു വിവാഹം. വിവാഹം നടന്ന ദിവസം വൈകീട്ട് ഭർത്താവും മാതാപിതാക്കളും കൂടി ‘ നല്ല ആൺകുട്ടി ഉണ്ടാകാൻ’ എന്ന് പറഞ്ഞ് കുറിപ്പ് കൈമാറി എന്നാണ് പരാതി. ഇംഗ്ലീഷ് മാസികയിൽ വന്ന കുറിപ്പ് മലയാളത്തിലാക്കി കൈമാറിയതിന്റെ പകർപ്പും കയ്യക്ഷരം ഭർതൃ പിതാവിന്റേതാണെന്ന് തെളിയിക്കുന്ന ഫോറൻസിക് റിപ്പോർട്ടും ഹാജരാക്കിയിട്ടുണ്ട്. പെൺകുഞ്ഞിന് ജന്മം നൽകിയതോടെ ഭർത്താവും വീട്ടുകാരും തന്നോട് അകൽച്ച കാണിച്ചു എന്ന് ആരോപിച്ച് ഈ യുവതി കൊല്ലം കുടംബ കോടതിയെ സമീപിച്ചു. ഭർത്താവും ഒന്നിച്ച് ലണ്ടനിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ഗർഭിണി ആയതിനെ തുടർന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങി. 2014 ൽ പെൺകുട്ടിയെ പ്രസവിച്ചു. എന്നാൽ പെൺകുട്ടി ജനിച്ചതോടെ ഭർത്താവിൽ നിന്നും വീട്ടുകാരിൽ നിന്നും ഉള്ള ഉപദ്രവം വർദ്ധിച്ചുവെന്ന് യുവതി പറയുന്നു
Discussion about this post