മുംബൈ; മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ കടയിൽ നിന്ന് 100 രൂപയുടെ വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് മദ്രസ വിദ്യാർത്ഥിയെ അദ്ധ്യാപകനും സഹ വിദ്യാർത്ഥികളും ചേർന്ന് ക്രൂരമായി മർദ്ദിക്കുകയും തുപ്പുകയും ചെയ്തായി പരാതി.
വിദ്യാർത്ഥിയുടെ മാതാപിതാക്കളുടെ പരാതിയെത്തുടർന്ന് പ്രതിയായ അദ്ധ്യാപകനെതിരെ ഛത്രപതി സംഭാജിനഗർ പോലീസ് കേസെടുത്തു. ഗുജറാത്തിലെ സൂറത്തിൽ നിന്നുള്ള വിദ്യാർത്ഥിയെ സംഭാജിനഗറിലെ ജാമിയ ബുർഹാനുൽ ഉലൂം മദ്രസയിലാണ് ചേർത്തത്.
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി സമീപത്തെ കടയിൽ നിന്ന് 100 രൂപ വിലയുള്ള ഒരു ഓട്ടോമാറ്റിക് വാച്ച് മോഷ്ടിച്ചതാണ് സംഭവത്തിന് തുടക്കമിട്ടത്. കടയിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ മോഷണത്തിന്റെ ദൃശ്യങ്ങൾ ഉടമ പതിഞ്ഞിരുന്നു. മോഷണവിവരം അറിഞ്ഞതോടെ കടയുടമ മദ്രസയിലെ അദ്ധ്യാപകൻ മൗലാന സയ്യിദ് ഒമർ അലിയെ വിവരമറിയിച്ചു. പരാതി ലഭിച്ചയുടൻ, കുട്ടിയ അർദ്ധ നഗ്നനാക്കുകയും ഒമർ അലി തുപ്പുകയും തുപ്പുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോയിൽ അലിയും വിദ്യാർത്ഥികളും മാറിമാറി തുപ്പുന്നതും വിദ്യാർത്ഥിയുടെ മുതുകിൽ അടിക്കുന്നതും കാണാം.
Discussion about this post