തൃശൂർ: പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രതികരണവുമായി കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ്. സാംസ്‌കാരിക കേരളത്തെ പരിഹസിച്ചുകൊണ്ടുള്ള ഒരു കാർട്ടൂൺ പങ്കുവച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സിദ്ധാർത്ഥ്… മാപ്പ് എന്നും അദ്ദേഹം പോസ്റ്റിൽ കുറുച്ചിട്ടുണ്ട്.
സിദ്ധാർത്ഥിന്റെ മരണ വിവരം പുറത്ത് വന്നതോടെ നിരവധി പേരാണ് എസ്എഫ്‌ഐയെ രൂക്ഷമായി വിമർശിച്ച് രംഗത്ത് വന്നിരിക്കുന്നത്. നിരവധി പേർ കോളേജ് പഠന കാലത്ത് തങ്ങൾ നേരിട്ട എസ്എഫ്‌ഐയുടെ ക്രൂരതകളെ കുറിച്ചും പോസ്റ്റുകൾ പങ്കുവച്ചിരുന്നു. തങ്ങളുടെ മക്കളെ കോളേജിൽ അയക്കുവാനുള്ള പേടിയെ കുറിച്ചും നിരവധി പേർ ആശങ്കകൾ പങ്കു വച്ചുകൊണ്ട് മുന്നോട്ട് വരുന്നുണ്ട്.
കഴിഞ്ഞ മാസം 18നാണ് എസ്എഫ്‌ഐയുടെ ക്രൂരമർദ്ദനത്തിനിരയായി സിദ്ധാത്ഥ് കൊല്ലപ്പെട്ടത്. ആത്മഹത്യയെന്ന് കോളേജ് അധികൃതരുൾപ്പെടെ വിധിയെഴുതിയെങ്കിലും മകന്റെ ദുരൂഹമരണത്തെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ രംഗത്ത് വരികയായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് സിദ്ധാർത്ഥ് ക്രൂര മർദ്ദനത്തിന് ഇരയായിട്ടുണ്ടെന്ന് വ്യക്തമാകുകയായിരുന്നു. മൂന്ന് ദിവസത്തോളം ഭക്ഷണമോ വെള്ളമോ പോലും നൽകാതെയാണ് സിദ്ധാർത്ഥിനെ മർദ്ദിച്ചതെന്ന വിവരവും പുറത്തുവന്നതോടെ എസ്എഫ്‌ഐക്കെതിരെ രൂക്ഷവിമർശനങ്ങൾ ഉയർന്നു. ഒളിവിൽ പോയ പ്രതികളെ സിപിഎമ്മിന്റെ സമ്മർദ്ദം കാരണം പോലീസ് സംരക്ഷിക്കുകയാണെന്ന് സിദ്ധാർത്ഥിന്റെ പിതാവ് ആരോപിച്ചിരുന്നു. തുടർന്നാണ് 18 പ്രതികളും പോലീസിന്റെ പിടിയിലാകുന്നത്.
Discussion about this post