മുംബൈ: തനിക്ക് നേരിട്ട മോശം അനുഭവത്തിന് ഇന്ത്യയെ ഉന്നം വച്ച് പഴളിക്കേണ്ടതില്ലെന്ന് ഝാർഖണ്ഡിൽ കൂട്ടബലാത്സംഗത്തിനിരയായ ട്രാവലർ വ്‌ളോഗറായ സ്പാനിഷ് യുവതി. ഇന്ത്യ മഹത്തായ രാജ്യമാണെന്നും എല്ലാവരും സന്ദർശിക്കേണ്ടതാണെന്നും യുവതി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.
രു ബലാത്സംഗമോ കവർച്ചയോ നിങ്ങൾക്ക്, നിങ്ങളുടെ സഹോദരൻ, നിങ്ങളുടെ അമ്മ, നിങ്ങളുടെ മകൾ, ആർക്കും സംഭവിക്കാാവുന്ന ഒന്നാണ്. ലോകത്തിലെ ഒരു രാജ്യവും ആരും അതിൽ നിന്ന് മുക്തരല്ല. സ്‌പെയിനിൽ ഇത് പലതവണ സംഭവിച്ചിട്ടുണ്ട്. ലോകമെമ്പാടും ഇത് സംഭവിച്ചിട്ടുണ്ട്… സ്‌പെയിൻ, ബ്രസീൽ, അമേരിക്ക തുടങ്ങിയ എല്ലാ രാജ്യങ്ങളിലും നിയമലംഘനങ്ങൾ നടക്കുന്നുണ്ട്… അതുകൊണ്ട് ഞങ്ങൾൾ ഇന്ത്യയിലായത് കൊണ്ടാണ് ഇത് സംഭവിച്ചതെന്ന വിഡ്ഢിത്തം പറയരുത്,” ഞങ്ങൾക്ക് മാത്രമല്ല, ഇതിലൂടെ കടന്നുപോയ മറ്റെല്ലാ സ്ത്രീകൾക്കും പെൺകുട്ടികൾക്കും നീതി ലഭിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. ഞങ്ങൾ രണ്ട് ശക്തരായ ആളുകളാണ്, ഇത് ഞങ്ങളെ തകർക്കാൻ പോകുന്നില്ല. ഈ മാലിന്യങ്ങൾ കാരണം ഞങ്ങൾ ഭയന്ന് വീട്ടിൽ ഒളിച്ചിരിക്കുകയുമില്ലെന്ന് ബലാത്സംഗത്തെ അതിജീവിച്ച യുവതിയും ഭർത്താവും പറഞ്ഞു. പോലീസിന്റെ ദ്രുതഗതിയിലുള്ള അന്വേഷണത്തെയും ദമ്പതികൾ അഭിനന്ദിച്ചു.
മാർച്ച് ഒന്ന് വെള്ളിയാഴ്ച രാത്രിയാണ് ഝാർഖണ്ഡിലെ ദുംക ജില്ലയിലെ ഹൻസ്ദിഹ പൊലീസ് സ്റ്റേഷൻ പരിധിയിലെ കുറുമഹട്ടിൽ സ്പാനിഷ് യുവതി കൂട്ടബലാത്സംഗത്തിനിരയായത്. വിനോദ സഞ്ചാരികളായ യുവതിയും പങ്കാളിയും ടെന്റിൽ താമസിക്കുമ്പോഴാണ് ഒരു സംഘമാളുകളെത്തി പീഡിപ്പിച്ചത്.എട്ടു പേർ ചേർന്നാണ് യുവതിയെ പീഡിപ്പിച്ചതെന്നാണ് പൊലീസ് റിപ്പോർട്ട്. ഇതിൽ നാലു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിദേശ വനിതക്ക് നേരെയുള്ള അതിക്രമത്തിൽ ഝാർഖണ്ഡ് ഹൈക്കോടതി സ്വമേധയാ ഇടപെട്ടിരുന്നു
Discussion about this post