ഗാന്ധിനഗർ; ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്തിൽ കനത്ത തിരിച്ചടി നേരിട്ട് കോൺഗ്രസ്. മുൻ കോൺഗ്രസ് അദ്ധ്യക്ഷൻ അർജുൻ മോദ്‌വാദിയയും , ഗുജറാത്ത് മുൻ ഘടകം മേധാവി അംബ്രീഷ് ദേറും പാർട്ടിയിൽ നിന്ന് രാജി വച്ച് ബിജെപിയിൽ ചേർന്നു. സംസ്ഥാന അദ്ധ്യക്ഷൻ സി ആർ പാട്ടീലിന്റെ സാന്നിദ്ധ്യത്തിലാണ് ബിജെപിയിൽ അംഗത്വം സ്വീകരിച്ചത്.
ഇന്നലെയാണ് മോദ്‌വാദിയ പാർട്ടിയിൽ നിന്ന് രാജി വച്ചത്. ഗുജറാത്ത് നിയമസഭയിൽ മുൻ പ്രതിപക്ഷ നേതാവു കൂടിയായിരുന്ന മോദ്‌വാദിയ , പാർട്ടി സ്ഥാനങ്ങളിൽ നിന്ന് രാജിവയ്ക്കുന്നതായി കാണിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയക്കുകയായിരുന്നു.
സർദാർ സാഹിബിനെയും , ഗാന്ധിജിയെയും പോലെയുള്ള നല്ലൊരു നേതാവിനെയണ് നമുക്ക് പ്രധാനമന്ത്രിയായി കിട്ടിയിരിക്കുന്നത്. മോദിയുടെ വികസിത ഇന്ത്യ എന്ന സ്വപ്‌നത്തിൽ പങ്കുചേരാൻ കൂടിയാണ് താൻ ബിജെപിയിൽ ചേർന്നത് . ഇരട്ടി ശക്തിയോടെ പ്രവർത്തിക്കാൻ ഞാൻ തയ്യാറാണ് എന്ന് പാർട്ടിയിൽ ചേർന്നതിനു ശേഷം മോദ്‌വാദിയ പറഞ്ഞു .അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിനുള്ള ക്ഷണം കോൺഗ്രസ് നിരസിച്ചതിലൂടെ ജനങ്ങളുടെ വികാരത്തെയാണ് വ്രണപ്പെടുത്തിയത് . ജനങ്ങളുടെ വികാരത്തെ മനസിലാക്കുന്നതിൽ കോൺഗ്രസിന് പരാജയപ്പെട്ടു എന്ന് അദ്ദേഹം പറഞ്ഞു. ഇതിലൂടെ ശ്രീരാമനെ അപമാനിക്കുകയാണ് ചെയ്യ്തത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ ആദർശവുമായി പാർട്ടി ഒത്തു പോവുന്നില്ല . 40 വർഷത്തിലേറെയായി എന്റെ ജീവിതം പാർട്ടിക്ക് വേണ്ടി ഉഴിഞ്ഞു വച്ചിരിക്കുകയായിരുന്നു. തന്റെ സന്ദേശങ്ങൾ പാർട്ടിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ഒടുവിൽ ഞാൻ രാജി വയ്ക്കാൻ തീരുമാനിക്കുകയായിരുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു
Discussion about this post