കണ്ണൂർ: സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങൾ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലും പ്രതിപക്ഷത്തിന്റെയും നാട്ടുകാരുടെയും പ്രതിഷേധങ്ങളെ പരിഹസിച്ച് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. വന്യമൃഗങ്ങളെ നാട്ടിലേക്ക് ഇറക്കി വിടുന്നത് മന്ത്രിമാരോ നേതാക്കളോ അല്ലെന്നായിരുന്നു എൽഡിഎഫ് കൺവീനറിന്റെ പരിഹാസം. ജയരാജന്റെ പ്രസ്താവനയ്‌ക്കെതിരെ വിമർശനം ശക്തമാവുന്നുണ്ട്. വന്യജീവികളെ പ്രകോപിക്കുന്നത് അവസാനിപ്പിക്കണമെന്നും ജയരാജൻ പറഞ്ഞു.
കഴിഞ്ഞ ദിവസം വന്യജീവി ആ്രകമണത്തിൽ രണ്ട് പേർ കൂടി കൊല്ലപ്പെട്ട സാഹചര്യത്തിൽ സംസ്ഥാന സർക്കാരിനെതിരെ താമരശ്ശേരി ബിഷപ്പും രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. ജനങ്ങളുടെ ജീവന് സംരക്ഷണം നൽകാൻ കഴിഞ്ഞില്ലെങ്കിൽ രാജി വച്ച് ഇറങ്ങി പോകണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ, സഭാ നേതൃത്വം പ്രതികരിക്കേണ്ടത് കേന്ദ്രത്തിന് എതിരെയാണെന്നാണ് ഇതിന് ഇപി നൽകിയ മറുപടി.
കഴിഞ്ഞ ദിവസം കോതമംഗലം സ്വദേശിനി കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ കടുത്ത പ്രതിഷേധമാണ് നാട്ടുകാർ നടത്തിയത്. ഇതിന് പിന്നാലെയാണ് കോഴിക്കോടും തൃശൂരുമായി രണ്ട് പേർ കൂടി വന്യജീവി ആ്രകമണത്തിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം മലപ്പുറത്ത് കാട്ടുപന്നി ഇടിച്ച് ഓട്ടോ മറിഞ്ഞും ഒരാൾ മരിച്ചിരുന്നു.
Discussion about this post