കൊച്ചി: നവജാതശിശുവിനെ ക്വാറിയിൽ എറിഞ്ഞ് കൊന്ന കേസിൽ അമ്മയ്ക്ക് ശിക്ഷ വിധിച്ച് കോടതി. ജീവപര്യന്തം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ.സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന എറണാകുളത്തെ പ്രത്യേക കോടതി ജഡ്ജി കെ സോമൻറെതാണ് ശിക്ഷാ വിധി. എറണാകുളം തിരുവാണിയൂരിലെ ശാലിനിയെയാണ് വിചാരണ കോടതി ശിക്ഷിച്ചത്.
2021 ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഭർത്താവിൽ നിന്ന് അകന്ന് താമസിച്ചിരുന്ന ശാലിനി ഗർഭം ധരിക്കുകയും അഭിമാനപ്രശ്‌നം ഭയന്ന് ജനിച്ചയുടൻ കുഞ്ഞിനെ കൊല്ലുകയുമായിരുന്നു.
Discussion about this post