ഇന്ത്യയ്ക്കും കശ്മീരിനുമെതിരായ വ്യാജ പ്രതികരണങ്ങളിൽ ചുട്ടമറുമടിയുമായി കാശ്മീർ സ്വദേശിയും സാമൂഹിക പ്രവർത്തകയും മാദ്ധ്യമ പ്രവർത്തകയുമായ യാനാ മിർ. ബ്രിട്ടീഷ് പാർലമെന്റിൽ യാന നടത്തിയ പ്രസംഗമാണ് കഴിഞ്ഞ ഒരാഴ്ചയായി സമൂഹമാദ്ധ്യമങ്ങളിലെ ചർച്ചാ വിഷയം. യാന മിറിന്റെ പ്രസംഗം നിരവധി പേരാണ് ഏറ്റെടുത്തിരിക്കുന്നത്. കാശ്മീരിന് എതിരെയും ഇന്ത്യയ്‌ക്കെതിരെയും നടക്കുന്ന വ്യാജപ്രചാരണങ്ങൾക്കെതിരെയും യാന ശബ്ദമുയർത്തി. ബ്രിട്ടീഷ് പാർലമെന്റിൽ ഡൈവേഴ്‌സിറ്റി അംബാസഡർ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷമായിരുന്നു യാനയുടെ പ്രസംഗം.
ഞാൻ മലാല യൂസഫ് സായ് അല്ല. അവരെപ്പോലെ എനിക്ക് ഒരിക്കലും മാതൃരാജ്യത്തു നിന്ന് ഓടിപ്പോകേണ്ടി വരില്ല. ഇന്ത്യയുടെ ഭാഗമായ എന്റെ ജന്മനാടായ കാശ്മീരിൽ ഞാൻ സ്വതന്ത്രയാണ്. എന്റെ വീട്ടിൽ ഞാൻ സുരക്ഷിതയുമാണ്. കാശ്മീർ ജനത അടിച്ചമർത്തപ്പെടുന്നു എന്നു പറഞ്ഞ് പുരോഗമന ചിന്താഗതിയുള്ള എന്റെ മാതൃരാജ്യത്തെ അപകീർത്തിപ്പെടുത്തുന്ന മലാലയെ ഞാൻ എതിർക്കുന്നു. സാമൂഹിക മാദ്ധ്യമങ്ങളിൽ നിന്നും അന്താരാഷ്ട്ര മാദ്ധ്യമങ്ങളിൽ നിന്നും സ്വീകരിക്കുന്ന ടൂൾ കിറ്റുകളിലൂടെ അടിച്ചമർത്തലിന്റെ കഥകൾ മെനയുന്നതിനെയും ഞാൻ എതിർക്കുന്നു. ഇക്കൂട്ടർ ഒരിക്കൽപ്പോലും കാശ്മീർ സന്ദർശിച്ചവർ ആയിരിക്കില്ല.യുകെയിലും പാകിസ്താനിലും താമസിക്കുന്ന കുറ്റവാളികൾ അന്താരാഷ്ട്ര മാദ്ധ്യമങ്ങളിലും മനുഷ്യാവകാശ വേദികളിലും എന്റെ രാജ്യത്തെ അപകീർത്തിപ്പെടുത്തുന്നത് അവസാനിപ്പിക്കുകയും അവരുടെ സുഖപ്രദമായ യുകെ വീടുകളിൽ നിന്ന് വിദൂരമായി ആവശ്യമില്ലാത്ത സെലക്ടീവ് രോഷം അവസാനിപ്പിക്കുകയും ചെയ്യണമെന്ന് അവർ പറഞ്ഞു.
അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയുടെ പ്രതിച്ഛായ തകർക്കാനുള്ള പാകിസ്താന്റെ ശ്രമങ്ങളെ ഉൾപ്പെടെ യാന രൂക്ഷമായി വിമർശിച്ചു. ‘മതത്തിന്റെ പേരിൽ ഇന്ത്യൻ ജനതയെ ധ്രുവീകരിക്കാൻ ശ്രമിക്കുന്നത് പാകിസ്താൻ അവസാനിപ്പിക്കണം. ഞങ്ങളെ തകർക്കാൻ നിങ്ങളെ അനുവദിക്കില്ല. ആയിരക്കണക്കിന് കാശ്മീരി അമ്മമാർക്ക് തീവ്രവാദംമൂലം തങ്ങളുടെ മക്കളെ നഷ്ടമായിട്ടുണ്ട്. ഞങ്ങളുടെ പിന്നാലെ വരുന്നത് നിറുത്തൂ, കാശ്മീരി സമൂഹത്തെ സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കൂ.’ പ്രത്യേകാധികാര പദവി റദ്ദാക്കിയതിനു ശേഷം കാശ്മീരിലുണ്ടായ പുരോഗതിയെക്കുറിച്ചും യാന പ്രസംഗത്തിൽ പരാമർശിച്ചു. കശ്മീരിനെ ‘അടിച്ചമർത്തപ്പെട്ടവർ’ എന്ന് വിളിച്ച് ഇന്ത്യയെ അപകീർത്തിപ്പെടുത്തിയതിന് നൊബേൽ സമ്മാന ജേതാവിനെതിരെയും യാന മിർ ആഞ്ഞടിച്ചു.
നിലവിൽ ഫസ്റ്റ്പോസ്റ്റിലെ എഴുത്തുകാരിയും ഐടിവി നെറ്റ്വർക്ക് മാനേജിംഗ് എഡിറ്ററുമാണ് യാന. കൂടാതെ, ജമ്മു കാശ്മീരിൽ നിന്നുള്ള ആദ്യത്തെ വനിതാ യൂട്യൂബറും. 20 ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ട് യാനയ്ക്ക്.
Discussion about this post