തിരുവനന്തപുരം; സംസ്ഥാനത്തെ വന്യജീവി ആക്രമണ പ്രതിസന്ധി പരിഹരിക്കാൻ നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു. 36 ഇടങ്ങളിൽ എമർജൻസി ഓപ്പറേഷൻ സെന്റർ സജ്ജമാക്കി. അതുപോലെ തന്നെ മുന്നറിയിപ്പ് സംവിധാനം ശക്തിപ്പെടുത്താൻ വാട്ട്‌സ് ആപ്പ് ?ഗ്രൂപ്പുകളും തയ്യാറാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വന്യജീവികൾ നാട്ടിലിറങ്ങി മനുഷ്യരെ ആക്രമിക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങളെ സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായുള്ള മാർഗനിർദ്ദേശങ്ങൾ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിരുന്നു. ഇക്കാര്യത്തിൽ സർക്കാർ കൈക്കൊണ്ട നടപടികൾ ഇന്ന് ചേർന്ന ഉന്നതതല യോഗം അവലോകനം ചെയ്തെന്നും മുഖ്യമന്ത്രി പറഞ്ഞു.ആനയെ അകറ്റുന്ന പ്രത്യേക തരം തേനിച്ചയെ അനുയോജ്യമായ മേഖലകൾ കണ്ടെത്തി വളർത്താനും യോഗം തീരുമാനിച്ചു. അത്തരം തേനീച്ചകൾ കരടികളെ ആകർഷിക്കുമെന്ന് പറയപ്പെടുന്നുണ്ട്. അതുകൊണ്ട് കരടികൾ ഇല്ലാത്ത മേഖലകളിലാണ് ഇവയെ വളർത്താൻ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.
Discussion about this post