കാബൂൾ: ഇന്ത്യയിൽ പൗരത്വ ഭേദഗതം നിയമം പ്രാബല്യത്തിൽ വന്നതിന് പിന്നാലെ പ്രതികരണവുമായി താലിബാൻ. ഏതാരു നിയമവും ”മതം പരിഗണിക്കാതെ” എല്ലാവർക്കും വേണ്ടിയായിരിക്കണമെന്ന്. അഫ്ഗാനിസ്ഥാനിൽ ന്യൂനപക്ഷ പീഡനമൊന്നും നടന്നിട്ടില്ലെന്ന് ദോഹയിലെ താലിബാന്റെ വക്താവ് സുഹൈൽ ഷഹീൻ പറഞ്ഞു.
താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാനിൽ സിഖുകാരെയും ഹിന്ദുക്കളെയും ഉപദ്രവിച്ചിട്ടില്ലെന്ന് ഐക്യരാഷ്ട്രസഭയിലെ താലിബാന്റെ നിയുക്ത സ്ഥിരം പ്രതിനിധി കൂടിയായ ഷഹീൻ അവകാശപ്പെട്ടു. സിഖ്, ഹിന്ദു തുടങ്ങിയ ന്യൂനപക്ഷങ്ങൾ അഫ്ഗാനിസ്ഥാനിൽ പീഡിപ്പിക്കപ്പെടുന്നില്ലെന്ന് ഞാൻ പറയാൻ ആഗ്രഹിക്കുന്നു; അവർക്ക് അവരുടെ ആചാരങ്ങൾ അനുഷ്ഠിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്, നിയമത്തിന്റെ മുന്നിൽ എനിക്കുള്ള അതേ അവകാശം അവർക്കമുണ്ടെന്ന് താലിബാൻ നേതാവ് പറഞ്ഞു.
അഫ്ഗാനിസ്ഥാനിൽ ഹിന്ദുക്കളും സിഖുകാരും പീഡിപ്പിക്കപ്പെടാത്തതുപോലെ ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ (മുസ്ലിംകൾ) പീഡിപ്പിക്കപ്പെടില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’, ഇന്ത്യൻ മുസ്ലീങ്ങൾക്ക് തുല്യമായ പരിഗണന ലഭിക്കുമെന്ന് തുടർന്നും പ്രതീക്ഷിക്കുന്നുവെന്ന് താലിബാൻ നേതാവ് പറഞ്ഞു.
Discussion about this post