തിരുവനന്തപുരം: പത്മജ വേണുഗോപാലിനെ എൽഡിഎഫിലേക്ക് ക്ഷണിച്ചിട്ടിലെന്ന ഇപി ജയരാജന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ദല്ലാൾ നന്ദകുമാർ. പത്മജയെ ഇപി ജയരാജൻ എൽഡിഎഫിലേക്ക് ക്ഷണിച്ചത് തന്റെ ഫോണിൽ നിന്നാണ്. ഇക്കാര്യം നിഷേധിക്കാൻ ഇപിയ്ക്ക് ആവില്ല. തനിക്ക് ഇപി ജയരാജനുമായി നേരത്തെ പരിചയമുണ്ടായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ സാന്നിദ്ധ്യത്തിൽ ദീപ്തി മേരി വർഗീസിനെയും ഇപി ജയരാജൻ കണ്ടിരുന്നതായി നന്ദകുമാർ വെളിപ്പെടുത്തി.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് ഇപി ജയരാജന്റെ നിർദേശപ്രകാരം മൂന്ന് തവണ പത്മജയുമായി എൽഡിഎഫ് പ്രവേശത്തെ കുറിച്ച് ചർച്ച ചെയ്‌തെന്നായിരുന്നു ദല്ലാൾ നന്ദകുമാർ നേരത്തെ വെളിപ്പെടുത്തിയിരുന്നത്. എൽഡിഎഫിലേക്ക് ക്ഷണം ലഭിച്ചിരുന്നെന്ന് പത്മജയും സ്ഥിരീകരിച്ചിരുന്നു.
തന്നെ എൽഡിഎഫിലേക്ക് ക്ഷണിച്ചിരുന്നതായി കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസും വെളിപ്പെടുത്തിയിരുന്നു. ഇപി ജയരാജനല്ല, സീതാറാം യെച്ചൂരി വന്ന് വിളിച്ചാലും പോകില്ലെന്ന് ദീപ്തി മേരി വർഗീസ് പ്രതികരിച്ചിരുന്നു. അതേസമയം, പത്മജയെ താൻ കണ്ടിട്ടില്ലെന്നും ദീപ്തി മേരി വർഗീസിനെ അറിയുക പോലുമില്ലെന്നുമായിരുന്നു ഇപി ജയരാജന്റെ വാദം.
Discussion about this post