ന്യൂഡൽഹി: ‘മൊഹബത്ത് കി ദുകാൻ'(സ്നേഹത്തിന്റെ കട) എന്ന മുദ്രാവാക്യത്തിന് കോൺഗ്രസിനെ വിമർശിച്ച് നടൻ രൺവീർ ഷോറി, രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയ പാർട്ടി അത്തരം ടാഗ്‌ലൈനുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് അദ്ധേഹം തുറന്നടിച്ചു. ദേശീയ വാർത്താ ഏജൻസി ആയ എ എൻ ഐ ക്ക് കൊടുത്ത അഭിമുഖത്തിലാണ് അദ്ധേഹം കോൺഗ്രസിനെതിരെ തുറന്നടിച്ചത്.
2021 ൽ സമൂഹമദ്ധ്യമത്തിൽ ഒരു ഫോട്ടോ ഷെയർ ചെയ്തപ്പോൾ ഒരു കോൺഗ്രസ് നേതാവ് തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയ കഥയും അദ്ദേഹം ഓർത്തെടുത്തു. നെഹ്രുവുമായി ബന്ധപ്പെട്ട ഏതോ തമാശ പറഞ്ഞതിനെ തുടർന്നായിരുന്നു ഇത്. ഇത്തരത്തിലുള്ള ആൾക്കാരാണ് കോൺഗ്രസ്, ഇവർക്ക് സ്നേഹത്തിന്റെ കട എന്നൊക്കെ പറയാൻ എന്താണ് അർഹത? രൺവീർ ഷോറി ചോദിച്ചു.
രാജ്യത്ത് ഇപ്പോഴാണ് ടോയ്‌ലെറ്റുകൾ നിർമ്മിക്കുന്നതും വൃത്തിയാക്കൽ പ്രക്രിയകൾ നടക്കുന്നതും, ഇത് സത്യത്തിൽ രാഹുൽ ഗാന്ധിയുടെ പാർട്ടി സ്വാതന്ത്രം ലഭിച്ച കാലഘട്ടത്തിൽ തന്നെ ചെയ്യേണ്ടതായിരുന്നു അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയുടെ കാസ്റ്റ് സെൻസസ് വാദത്തെയും ഷോറി പരിഹസിച്ചു. ഉന്നത പദവിയിൽ ഇരിക്കുന്നവരുടെ ജാതി ആണ് രാഹുൽ ഗാന്ധിയുടെ ഇപ്പോഴത്തെ പ്രശ്നം, അവർ ഒന്നോ രണ്ടോ ദിവസം കൊണ്ട് ആ പദവിയിൽ എത്തിയതല്ലെന്നും അവർ പദവിയിൽ കയറിയ സമയത്ത് കോൺഗ്രസ് ആയിരിന്നു അധികാരത്തിൽ ഉണ്ടായിരുന്നത് എന്ന് രാഹുൽ ഗാന്ധി ഓർക്കണമെന്നും നടൻ പറഞ്ഞു.
ടോക്ക് ഷോകളിലൂടെ പ്രശസ്തനായ രൺവീർ ഷോറെ 2002 ൽ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു കൂടാതെ അനവധി സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്
Discussion about this post