കോഴിക്കോട്; നൊച്ചാട് അനു കൊലക്കേസിൽ നിർണായക തെളിവുകൾ തേടി മുജീബിന്റെ വീട്ടിൽ പോലീസെത്തും മുൻപേ തെളിവ് നശിപ്പിക്കാൻ ഭാര്യയുടെ ശ്രമം. കൊലപാതക സമയത്ത് പ്രതി ധരിച്ച വസ്ത്രങ്ങൾ തേടിയാണ് മുജീബ് റഹ്മാന്റെ വീട്ടിൽ പോലീസെത്തിയത്.
എന്നാൽ പോലീസ് എത്തിയ വിവരമറിഞ്ഞ് പ്രതിയുടെ ഭാര്യ ചില സാധനങ്ങൾ കത്തിക്കാൻ ശ്രമിച്ചു. ഇത് തടഞ്ഞു പരിശോധിച്ചപ്പോഴാണ് കൊല നടത്തിയ സമയത്ത് ധരിച്ച വസ്ത്രങ്ങൾ കണ്ടെടുത്തത്. സിസിടിവി ദൃശ്യങ്ങളിൽ ഇയാൾ ധരിച്ച പാന്റ് നനഞ്ഞതായി കണ്ടതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. ഈ വസ്ത്രങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും.
പ്രതി മുജീബ് റഹ്മാനെ കോടതി നാലുദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതി കവർച്ചചെയ്ത സ്വർണ്ണ മോതിരവും താലിയും കണ്ടെത്താനുണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചു. മുജീബ് 2000ൽ പരപ്പനങ്ങാടിയിൽ ജ്വല്ലറി ഉടമയെ കൊന്ന കേസിലും പ്രതിയാണ്. മനസാക്ഷിയെ ഞെട്ടിക്കുന്ന കുറ്റകൃത്യങ്ങൾ നടത്തിയ പ്രതിയാണ് മുജീബ് റഹ്മാൻ. മോഷണം പിടിച്ചുപറി എന്നിവയ്‌ക്കൊപ്പം സ്ത്രീകളെ തന്ത്രപൂർവ്വം വാഹനത്തിൽ കയറ്റി ആക്രമിച്ച് ബോധം കെടുത്തി ബലാൽസംഗം ചെയ്യുകയും സ്വർണ്ണം കവരുകയുമായിരുന്നു പ്രതി പിന്തുടർന്ന രീതി.
Discussion about this post